എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, January 21, 2009

ഒബാമ: പ്രതീക്ഷയ്ക്കു വകയുണ്ടോ?



ലേഖനം

ഒബാമ: പ്രതീക്ഷയ്ക്ക് വകയുണ്ടോ?

അമേരിക്കയുടെ നാല്പത്തിനാലാമത് പ്രസിഡന്‍റായി ബാരക്ക് ഒബാമ ഇന്നലെ (ജനുവരി-20) രാവിലെ ഇന്ത്യന്‍ സമയം പത്തു മുപ്പതിന് വന്‍ ജനാവിളിയെ സാക്ഷി നിര്ത്തി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വെളുത്ത കൊട്ടാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഈ കറുത്തവര്‍ഗ്ഗക്കാരനെ ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്.

ഇന്നലെകളില്‍ മാറി മാറി വന്ന ഭരണ നേതൃത്വങ്ങളാല്‍ ലോകത്തിനു മുന്നില്‍ ഒരു വില്ലന്‍ പരിവേഷം ചാര്‍ത്തപെട്ടു പോയ അമേരിക്കയ്ക്ക് ഒരു നല്ല ഇമേജ് ഉണ്ടാക്കിത്തീര്‍ക്കുവാന്‍ സാധിയ്ക്കുന്ന രീതിയിലേയ്ക്ക് ഈ രാജ്യത്തിന്റെ വിദേശ നയത്തെ മാറ്റിത്തതീര്ക്കുവാന്‍ ഒരു പരിധി വരെയെങ്കിലും പുതിയ പ്രസിഡന്‍റിനു കഴിയുമോ എന്നുള്ളതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.

ഇതുവരെയുള്ള സൂചനകള്‍ വച്ചു നോക്കുമ്പോള്‍ അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താതിരിയ്ക്കുന്നതയിരിക്കും നല്ലത് എന്നു തോന്നുന്നു. കാരണം മാറി വരുന്ന ഒരു പ്രസിഡന്റ്റു മാത്രം വിചാരിച്ചാല്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല അമേരിക്കയുടെ വിദേശ നയം. എങ്കിലും ഇതുവരെയുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും നേരിയ ഒരു മാറ്റം പോലും ആശ്വാസമാണ്. ഈ നേരിയ മാറ്റങ്ങള്‍ ഭാവിയിലെ വലിയ മാറ്റങ്ങള്‍ക്കു ഒരു നാന്ദി ആയിക്കൂടെന്നില്ല. തീര്‍ച്ചയായും അത്തരം ചില നടപടികള്‍ സത്യപ്രതിജ്ഞാ സമയം വരെയും പറഞ്ഞിട്ടുള്ള ഒബാമയുടെ വാക്കുകളെ വിശ്വസിച്ചു നമുക്കു പ്രതീക്ഷിയ്ക്കാവുന്നതാണ്‌.

ബുഷ് വരെയുള്ള സമീപകാല മുന്‍ പ്രസിഡന്റ്റു മാരില്‍ നിന്നും എന്തെകിലുമൊക്കെ ആശാസ്യമായ മാറ്റങ്ങള്‍ ഒബാമയ്ക്ക് വരുത്താതിരിയ്ക്കാന്‍ കഴിയില്ലതന്നെ. അങ്ങേയറ്റം ചെരുപ്പടി ഏറ്റു വാങ്ങി മാനം നഷ്ടപ്പെടുത്താന്‍ സാധ്യതയില്ലാത്ത ഒരു പ്രസിഡന്റിനെയെങ്ങ്കിലും നമുക്കു ഒബാമയില്‍ പ്രതീക്ഷിയ്ക്കവുന്നതാണ്. ആഗോള സമാധാനത്തിന്റെ ഒരു പ്രത്യാശയെങ്കിലും സമ്മാനിയ്ക്കുവാന്‍ ഒബാമയ്ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിയ്ക്കാം .

വലിയ വെല്ലുവിളികള്‍ പുതിയ പ്രസിഡന്‍റിനു മുന്നില്‍ ഉണ്ട്. വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അദ്ദേഹത്തിന് രാജ്യത്തെ കര കയറ്റേണ്ടതുണ്ട് എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ഇറാക്ക് അഫ്ഗാനിസ്ഥാന്‍ , മറ്റു രാജ്യങ്ങളോടുള്ള സമീപനങ്ങള്‍ , ഐക്യ രാഷ്ട്ര സഭയിലെ നിലപോടുകള്‍ തുടങ്ങി വേറെയും ചില സങ്കീര്‍ണതകള്‍ ഉണ്ട്. ഇറാക്കികള്‍ക്ക് അധികാരം വിട്ടു കൊടുക്കുമെങ്കിലും അഫ്ഗാനിസക്ഥാനുമേല്‍ പിടി മുറുക്കും എന്നതാണ് നല്കുന്ന സൂചന. ഇസ്രയേല്‍- തുടങ്ങി വേറെയുമുണ്ട് അന്തര്‍ ദേശീയ പ്രശ്നങ്ങള്‍.

മറ്റൊന്ന് അമേരിക്കയില്‍ വര്‍ണ്ണ വിവേചനം നിയമപരമായി അവസനിച്ചതാണെങ്കിലുംയാഥാസ്ഥിക വെള്ളക്കാരന്റെ മനസ്സില്‍ ഇന്നും കറുത്തവനും വെളുത്തവനും എന്ന അന്തരം ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അത് ഒബാമയുടെ ജീവനാണ് ഭീഷണി ഉയര്‍ത്തുന്നത് എന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിയ്ക്കുന്നു. അപ്പോള്‍ എല്ലാത്തിനും ഉപരി സ്വന്തം ജീവന്‍ രക്ഷിയ്ക്കുക എന്നതും ഒബാമയ്ക്ക് പ്രധാനപ്പെട്ടതാകുന്നു.

അന്തര്‍ ദേശീയ രംഗത്ത് അമേരിയ്ക്കയ്ക്ക് ഒരു ദുഷ്ട ഇമേജ് ഉള്ളത് മാറി കിട്ടണം എന്ന് അമേരിക്കയിലെ നല്ലൊരു പങ്കു ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകണം. ഒബാമയും അങ്ങനെ ആഗ്രഹിയ്ക്കുന്നുണ്ട് എങ്കില്‍ അത് സാധിതമാക്കുവാന്‍ നല്ല പണികള്‍ തന്നെ നടത്തേണ്ടി വരും. കാരണം നാളിതുവരെ ലോകത്തെവിടെയും അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിയ്ക്കുന്ന കുത്തിത്തിരിപ്പുകള്‍ ചില്ലറയല്ല. അതില്‍നിന്നൊക്കെ പെട്ടന്നൊരു മാറ്റം എന്നത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നത് ചിന്താ വിഷയമാണ്‌.

ലോകത്തിന്റെ തന്നെ നേതൃത്വമാകാന്‍ യത്നിയ്ക്കുന്ന ഒരു രാഷ്ട്രത്തിന് അതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിയ്ക്കുവാന്‍ സ്വാഭാവികമായും കഴിയില്ല. നിലവില്‍ തന്നെ വന്‍ശക്തി- മുതലാളിത്ത രാഷ്ട്രങ്ങളുടെ നേതൃത്വം അമേരിക്കയ്ക്കുണ്ട്. മിക്കപ്പോഴും ഒരു ലോക പോലീസിന്റെ മട്ടും ഭാവവും ആണ് അമേരിക്കയ്ക്ക് എന്ന് നമുക്കറിയാം. ഇനിയും പ്രസക്തമായ മറ്റൊരു ചോദ്യം ഏറ്റവും വലിയ ജനാധിപത്യ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന അമേരിക്ക ജനാധിപത്യ മര്യാദ പാലിച്ചു കൊണ്ടു സാമ്പ്രാജ്യത്വ മേല്‍ക്കോയ്മയെന്ന അതി മോഹത്തില്‍ നിന്നെങ്കിലും ഒബാമ വഴി പിന്തിരിയുമോ എന്നുള്ളതാണു.

എല്ലാത്തിലും ഉപരി കാര്യം തുറന്നു പറഞ്ഞാല്‍ ലോക സമാധാനം എന്നത് തന്നെ അമേരിക്കയുടെ കയ്യില്‍ ഇരിയ്ക്കുകയാണ്. കാരണം ലോകത്ത് എവിടെയും ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ന്യായവും അന്യായവും നോക്കിയല്ല, സ്വന്തം താല്പര്യം നോക്കിയാണ് അമേരിക്ക മിക്കവാറും ഇടപെട്ടു പോരുന്നത് . ലോകത്ത് സമ്പൂര്‍ണ്ണ സമാധാനം പുലരണം എങ്കില്‍ ഇന്നത്തെ ലോക സാഹചര്യത്തില്‍ അമേരിക്ക സഹകരിച്ചേ മതിയാകു‌. അതിനാകട്ടെ അമേരിക്കയുടെ നാളിതു വരെയുള്ള വിദേശ നയങ്ങളില്‍ കാര്യമായ മാറ്റിയെഴുത്തുകള്‍ വേണം . നടക്കുമോ ഒബാമ വിചാരിച്ചാല്‍ അത്? കാത്തിരുന്ന് കാണുകതന്നെ!

Sunday, January 18, 2009

സ്വദേശവാര്‍ത്ത- വാഹന അപകടം: രണ്ടു മരണം

വാഹന അപകടം: രണ്ടു മരണം

തട്ടത്തുമല, ജനുവരി 18: തട്ടത്തുമലയ്ക്ക് സമീപം വട്ടപ്പാറയില്‍ ഗ്രാനൈറ്റുമായി വന്ന മിനി ലോറി മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേര്‍ നിസാരപരിക്കുകളോടെ രക്ഷപെട്ടു. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കൊല്ലം സ്വദേശികള്‍ ആണ് മരണപ്പെട്ടവരും പരിക്കേറ്റവരും.

വൈകുന്നേരം മൂന്നര മണി സമയത്താണ് അപകടം നടന്നത്. വാഹനത്തിനു മുകളില്‍ നിന്നിരുന്ന തൊഴിലാളികള്‍ വാഹനം മറിഞ്ഞപ്പോള്‍ റോഡിലേയ്ക്ക് തെറിച്ചു വീഴുകയും അവരുടെ മുകളിലേയ്ക്ക് മാര്‍ബിള്‍ പീസുകള്‍ വീഴുകയുമാണുണ്ടായത്. വട്ടപ്പാറ ജംഗ്ഷനില്‍ നിന്നും വേയ്ക്കല്‍ റോഡിലേയ്ക്ക് തിരിയുംപോഴാണ് പൊടുന്നനെ വാഹനം മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്തെ ലോഡിംഗ് തൊഴിലാളികളും ചേര്‍ന്നു ഗ്രാനൈറ്റ് പീസുകള്‍ പറക്കിമാറ്റിയാണ് അടിയില്‍ പെട്ടവരെ പുറത്തെടുത്തത്.

കിളിമാനൂര്‍ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആറ്റിങ്ങല്‍ നിന്നും ഫയര്ഫോര്സും അല്പസമയങ്ങള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നു .

വട്ടപ്പാറ ഒലിപ്പുവിളയില്‍ വീട്ടില്‍ ഷംസുദീന്റെ മകള്‍ ഷൈലാ ബീഗത്തിന്റെ വീട്ടിലേയ്ക്ക്‌ കൊല്ലത്ത് മാമൂട്ടില്‍ നിന്നുമാണ് വാഹനം ഗ്രനൈറ്റും കയറ്റിവന്നത്. ഗ്രാനൈറ്റു ഇറക്കാന്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളേയും കൊല്ലത്തു നിന്നും കൊണ്ടുവരികയായിരുന്നു. എന്നാല്‍ പ്രദേശത്തെ തൊഴിലാളികളും ഈ ഗ്രാനൈറ്റ് ഇറക്കാന്‍ വേണ്ടി കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവര്ക്കു പുറത്തുനിന്നുവന്ന തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തകര്‍ ആകേണ്ടിവന്നു.

ഇത്തരം ഒരു ദാരുണമായ സംഭവം ഈ സ്ഥലത്ത് ഇതാദ്യമാണ്. തിരുവനന്തപുരം കൊല്ലം ജില്ലാ അതിര്‍ത്തിയിലാണ് അപകടം നടന്ന സ്ഥലം. പൊതു പ്രവര്‍ത്തകരും പത്രക്കാരും ചാനല്‍കാരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

Friday, January 9, 2009

Install fonts

Can you read this Malayalam blog? Any problem? Install fonts

Any of the Malayalam unicod font and related software are essential in your system for reading and writting malayalam blogs in propper way.
Download and install varamozhi

Download
Anjali old lipi font and copy-paste it into font folder in control panel

Install Malayalam fonts
മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുക

Sahaayangalkku
ആദ്യാക്ഷരി Adyakshar

പ്രണയിക്കുവാന് മനസില്ലെങ്കിലോ? (ലേഖനം)


പ്രണയിക്കുവാന് മനസില്ലെങ്കിലോ?
(ലേഖനം)

പ്രണയം ഉദാത്തമായ ഒരു അനുഭൂതിയാണ്.അനുഭവമാണ്.പ്ര്ണയിച്ചിട്ടിള്ളവര്ക്ക് അറിയാം അതിന്റെ സുഖം. എന്നുവച്ച് പ്രണയിക്കുക എന്നത് നിര്ബന്ധിതമായ ഒരു നിയമമോ കടമയോ ആണോ?

ആണെന്നു തോന്നും നമ്മുടെ നാട്ടിലെ ചില ദ്ര്ശ്യ -ശ്രവ്യ- അച്ചടി മാധ്യമങ്ങളുടെ പ്രചരണങ്ങള് ശ്രദ്ധിച്ചാല്.

മാദ്ധ്യമങ്ങള് പ്രണയത്തിനു നല്കുന്ന അനാവശ്യമായ പ്രചരണം അതിരു കടക്കുകയാണ്.

അച്ചടി മാദ്ധ്യമങ്ങളിലെ പല രൂപത്തിലുള്ള എഴുത്തുകുത്തുകള്, ദ്ര്‌ശ്യമാദ്ധ്യമങ്ങളിലെ സീരിയലുകള് ഉള്പ്പെടെയുള്ള പരിപാടികള്, ഇപ്പോഴത്തെ ചില എഫ്.എം റേഡിയോകളിലെ അനൌണ്സര്മാരും, മാരികളുമായ ഫുള്സ്റ്റോപ്പില്ലാത്ത ചില വിചിത്ര ജീവികള് എല്ലാം ചേര്ന്ന്‌ നിരന്തരം പ്രണയത്തിനു നല്കുന്ന പ്രചരണം കണ്ടാല്, കേട്ടാല് ലോകമുണ്ടായതുതന്നെ പ്രണയിക്കുവാന് വേണ്ടി-അതിനുവേണ്ടി മാത്രമാണെന്നു തോന്നും.

പണ്ടത്തെ ചില സിനിമകളും പൈങ്കിളി നോവലുകളും ഒക്കെ നോക്കിയാല് ഒരിണയെ കണ്ടെത്തുന്നതാണ് മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ ജീവിതപ്രശ്നം എന്നു തോന്നുമായിരുന്നു. എന്നാല് ഇന്ന്‌ ഒരു വ്യത്യാസം ഉള്ളത്‌ എന്താണെന്നു വച്ചാല് ഇണയെ അഥവാ ഭാവിയിലേയ്ക്ക്‌ ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക എന്ന രീതിയിലുള്ള ഒരു ഗൌരവമൊന്നും പ്രണയത്തിനു നല്കുന്നില്ല എന്നുള്ളതാണ്. ചുമ്മാ പ്രണയിക്കുക.

ഒരുത്തനുമായി,അല്ലെങ്കില് ഒരുത്തിയുമായി ഉള്ള പ്രണയം മടുക്കുമ്പോള്, അല്ലെങ്കില് വേറൊരാളെ കണ്ടെത്തുമ്പോള് അതുമല്ലെങ്കില് ഒരാളുടെ വിവാഹം കഴിയുമ്പോഴേയ്ക്ക്‌ വേറൊന്നിനെ കണ്ടെത്തി പ്രണയിക്കുക. അതുമല്ലെങ്കില് ഒരേ സമയം മാനേജ്‌ ചെയ്യുവാനുള്ള കപ്പാസിറ്റി അനുസരിച്ച് ഒന്നിലേറെ പ്രണയങ്ങള് സംഘടിപ്പിച്ചു മുന്നേറുക.

വിഹാഹം കഴിയ്ക്കുക എന്നത്‌ ഇന്നത്തെ പ്രണയത്തിന്റെ ഒരു ലക്ഷ്യമേ അല്ല! വിശുദ്ധ പ്രേമം എന്നൊക്കെ പറയുന്നത്‌ ഒരു പഴങ്കഥയത്രേ! അതായത്‌ ഇപ്പോ ഏതാണ്ടൊരു ബ്രിട്ടീഷ് ബോയ്‌ഫ്രെണ്ട്‌-ഗേള്ഫ്രെണ്ട്‌ സ്റ്റയില്.

ദ്ര്‌ശ്യ ശ്രവ്യ മാധ്യമങ്ങളിലെ അനൌണ്സര്മാരും മാരികളുമാകുന്ന മംഗ്ലീഷ് പിള്ളേര് ഒരു ദിവസം പ്രണയമെന്ന ആ വാക്ക്‌ എത്ര വട്ടം പറയുന്നു എന്നത്‌ ഒന്നെണ്ണി നോക്കിയാല് അവരില് ആര്ക്കെങ്കിലുമൊക്കെ ആ വാക്ക്‌ ഏറ്റവുമധികം പ്രാവശ്യം ഉപയോഗിച്ചതിന്റെ പേരില്‌ ഗിന്നസ് ബുക്കില് കയറാം.

സത്യത്തില് ഇവറ്റകളെല്ലാം കൂടി ചേര്ന്ന്‌ പ്രണയം എന്ന ആ മധുരമയമായ വാക്കിനെ വ്യഭിചരിയ്ക്കുകയാണ്. ആ വാക്കിനെ കൂട്ടബലാത്സംഘം ചെയ്യുകയാണ്. പ്രണയത്തിനുപിന്നിലുള്ള എല്ലാ ഉദാത്തമായ സങ്കല്പങ്ങളേയും അതിന്റെ വിശുദ്ധിയേയും വലിച്ചുകീറി നാമാവിശേഷമാക്കുകയാണ്.

നിരന്തരം ഈ ദ്ര്ശ്യ ശ്രവ്യ ‘മലയാള ഭാഷാ വ്യഭിചാര അസ്സോസിയേഷനുകള്‘ നടത്തുന്ന ഈ പ്രണയാഹ്വാനങ്ങള് കാരണം കൊളേജുകളിലെ കാര്യമോ പോകട്ടെ, പള്ളിക്കൂടങ്ങളിലെ ഒന്പതിലും പത്തിലും ഹയര് സെക്കണ്ടറിയിലുമൊക്കെ പഠിയ്ക്കുന്ന ആണ്പിള്ളേര് നാലിലും അഞ്ചിലും പഠിയ്ക്കുന്ന പെണ്കൊച്ചുങ്ങളുടെ പുറകേ പ്രേമലേഖനവുമായി നടക്കുന്നതു കാരണം അദ്ധ്യാപകരും രക്ഷകര്ത്ത്ക്കളും നന്നേ ബുദ്ധിമുട്ടുകയാണ്.

ഒന്നാം ക്ലാസ്സില് പഠിയ്ക്കുന്ന ആണിനും പെണ്ണിനും പോലും ഇന്ന് നന്നായി അറിയാം പ്രണയവും പ്രണയ ലേഖനം എഴുത്തും.

കോളേജുകളിലൊക്കെ പഠിയ്ക്കുന്ന മുതിര്ന്ന കുട്ടികളാകട്ടെ പഠിയ്ക്കാനെന്നും പറഞ്ഞ് വീട്ടില് നിന്ന്‌ ഇറങ്ങിയിട്ട് കാമുകീകാമുകന്മാരുമായി പാര്ക്കുകളിലും ഐസ്ക്രീം പാര്ളറുകളിലും സിനിമാതിയേറ്ററുകളിലിമൊക്കെ കറങ്ങി നടക്കുകയാണ്. വല്ല എഫ്.എം റേഡിയോക്കാരും ഏതെങ്കിലും സമയത്തു പ്രണയമുണ്ടോ എന്നു ചോദിച്ചാല് ഇല്ലെന്നു പറയുന്നതെങ്ങനെ ? അതു മോശമല്ലേ?

ചിലരാകട്ടെ, ഹോട്ടല് മുറികളിലോ, ഒഴിഞ്ഞ ഏതെങ്കിലും വീടുകളൊ സ്ഥലങ്ങളൊ തരപ്പെടുത്തിയോ ഒക്കെ പ്രണയത്തിന്റെ ‘ഉച്ചകോടിയില്’തന്നെ ചെന്നെത്തുന്നു. ആരുമായെങ്കിലും വിഹാഹം കഴിയ്ക്കുമ്പോള് എക്സ്പീരിയന്സ്‌ ഇല്ലെന്നു വരരുതല്ലൊ!

ഈ എക്സ്പീരിയന്സുകള് ചിലത്‌ മറ്റുള്ളവര്ക്കു കൂടി പകര്ന്നു നല്കുവാന് പാകത്തില് മൊബൈലിലൂടെ ലോകം ചുറ്റിവരാറുണ്ട്. ഈ പ്രണയിനികളില് ചിലതൊക്കെ പിന്നീട്‌ ശവങ്ങളായി കരയിലും വെള്ളത്തിലുമൊക്കെ കാണപ്പെടുമ്പോഴായിരിയ്ക്കും വീട്ടുകാര്ക്കും നാട്ടുകാര്ക്കും ആധുനിക പ്രണയത്തിന്റെ മാഹാത്മ്യം മനസ്സിലാവുക.

മിക്ക പിള്ളേര്ര്ക്കും വലിയോര്ക്കും ഒക്കെ ഇന്ന്‌ മൊബൈലുണ്ട്‌. അതൊഴിവാക്കുവാന് പറ്റുകയുമില്ല. മൊബയിലിലാകട്ടെ ഇന്നില്ലാത്ത സംവിധാനങ്ങളില്ല. പോരാത്തതിന് മിക്കവാറും എല്ലാത്തിലും എഫ്. എം.റേഡിയോ ലഭിയ്ക്കും.അവയിലൂടെ സദാ പ്രണയാഹ്വാനങ്ങളും കേട്ടു കേട്ട് പ്രലോഭിതരായി അങ്ങനെ നടക്കാം.

കൂട്ടത്തില് ഒന്നു കൂടി പറഞ്ഞോട്ടെ എല്ലാ ഭാഷകളിലും എഴുത്തിലും പറച്ചിലിലുമൊക്കെ കുത്ത് കോമ തുടങ്ങിയ ചില അവശ്യ സര് വീ സുകളുണ്ട്‌. എന്നാല് ഇന്നത്തെ നമ്മുടെ ദ്ര്ശ്യ- ശ്രവ്യ മാദ്ധ്യമങ്ങളിലെ യുവ അനൌണ്സര്-അനൌണ്സരത്തികള് സംസാരിയ്ക്കുമ്പോള് ശ്വാസം വിടാന് തീരെ താല്പര്യമില്ലാത്തതിനാല് ഭാവിയില് കുത്തും കോമകളുമൊക്കെ വംശനാശം നേരിട്ട്‌ അന്യം നിന്നു പോകുവാന് സാധ്യതകളുണ്ട്‌.

ഒരു അഖില ലോക ശ്വാസം പിടി മത്സരം സംഘടിപ്പിച്ചാല് നമ്മുടെ പുതിയ എഫ്. എം സ്റ്റേഷനുകളിലെ ആണും പെണ്ണുമായിട്ടുള്ള അനൌണ്സറന്മാര്ക്കുതന്നെ ഒന്നാം സമ്മാനങ്ങള് കിട്ടും . അവവറ്റകളുടെ ശ്വാസം വിടാതെയുള്ള പ്രണയാഹ്വാനം കേട്ട് ശ്വാസം വിടാന് സമയമില്ലാതെ പ്രണയിച്ചു നടക്കുന്നവര് ആരൊക്കെയാണ് അകാലത്തില് ശ്വാസം നിലച്ചു മരിച്ചു പോകുന്നതെന്നു അവരുണ്ടോ അറിയുന്നു!

ചില എഫ്. എം സ്റ്റേഷനുകളില് പ്രശസ്ത വ്യക്തിലളെ ഇന്റെര് വിയൂ ചെയ്യുന്ന പരിപാടികളുണ്ട്.അതിലെ ഒരു പ്രധാന ചോദ്യം തന്നെ പ്രണയിച്ചിട്ടുണ്ടോ എന്നുള്ളതാണ്. ഇനി പ്രണയിച്ചിട്ടില്ലാത്തവരാണെങ്കിലും കടുത്ത പ്രണയം ഉണ്ടായിരുന്നുവെന്നേ പറയുകയുള്ളൂ. പ്രശസ്തരൊക്കെ പ്രണയിക്കുമ്പോള് പിന്നെ അതേപറ്റി കേള്ക്കുന്ന ചെറുപ്പക്കാരു പ്രണയിക്കാതിരിയ്ക്കുന്നതെങ്ങനെ?

പള്ളിവേറെ സ്രാങ്കുവേറെ എന്നു പറഞ്ഞതുപോലെയാണ് ഇന്നു പ്രണയത്തിന്റെ കാര്യവും. പ്രണയം വേറെ വിവാഹം വേറെ. അതുകൊണ്ട്` ഇപ്പൊ ഒരു സൌകര്യമുള്ളത് എന്താണെന്നു വച്ചാല് ജാതിമത ഭേദമില്ലാതെ ആര്ക്കും ആരെയും പ്രണയിക്കാം. ജാതിമാറി വിവാഹം കഴിയ്ക്കുന്നെങ്കിലല്ലേ പ്രശ്നമുള്ളു. പ്രേമിച്ചു പിരിയുന്നതില് പ്രശ്നങ്ങള് ഇല്ലല്ലോ!

കല്യാണം കഴിയ്ക്കുന്നത് സ്രീധനം വാങ്ങിയും കൊട്ടും കുരവയും ഒക്കെ ആയിട്ടുതന്നെ വേണം. പ്രേമവും വിവാഹവും ഇന്നു പരസ്പര വിരുദ്ധങ്ങളാണത്രേ!

ഇങ്ങനെയൊക്കെ ആണെന്നുവച്ച് പ്രണയിക്കുന്നവര് പരസ്പരം സ്വപ്നങ്ങള് പങ്കു വയ്ക്കാതിരിയ്ക്കുകയൊന്നുമല്ല. സ്വപ്നത്തിലും പറച്ചിലിലുമൊക്കെ ഭാവിയിലെ അവരൊരുമിച്ചുള്ള ജീവിതം തന്നെ യാണ് പ്രണയകാലത്തുടനീളം പരസ്പരം പങ്കു വയ്ക്കപ്പെടുന്നത്. പക്ഷെ രണ്ടുപേര്ക്കും അറിയാം നമ്മള് ഈ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതും പങ്കുവയ്ക്കുന്നതുമൊന്നും നടക്കാന് പോകുന്ന കാര്യങ്ങള് അല്ലെന്ന്‌.

ഇനി യഥാര്ത്ഥത്തില് എന്താണ് ഈ പ്രണയം എന്നു പറയുന്നത്? അത് മുന്കൂട്ടി തീരുമാനിച്ചുറപ്പിച്ച് സംഘടിപ്പിച്ചെടുക്കേണ്ടുന്ന ഒന്നാണോ? നാം കേട്ടിട്ടുള്ള വിശുദ്ധവും പ്രശസ്തവുമായ പ്രണയങ്ങളൊക്കെ യാദ്ര്ശ്ചികമായി മുളപൊട്ടി വളര്ന്നു വികാസം പ്രാപിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങനെയാണെന്നോ, ആകണമെന്നോ അല്ല.

യാദ്ര്ശ്ചികമായി രണ്ട് യുവതീ യുവാക്കള് കണ്ടുമുട്ടുകയോ, അഥവാ സാധാരണ കാണാറുള്ളവരു തന്നെ ക്രമേണ ക്രമേണ അടുത്ത് ഒടുവില് അത്‌ നല്ലൊരു പ്രണയ ബന്ധമായി വളര്ന്നു വരികയോ ഒക്കെ ചെയ്യാം. അത് ഒടുവില് വിവാഹത്തില് കലാശിയ്ക്കുകയോ, കലാശിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം.

എന്തായാലും അത്തരം പ്രണയാനുഭവങ്ങള് ആര്ക്കും മറക്കാനും കഴിയില്ല. അവ ഉദാത്തം തന്നെ.

പക്ഷെ എന്നു വച്ചു പ്രണയിച്ചേ പറ്റൂ എന്ന് ആരെയെങ്കിലും നിര്ബന്ധിയ്ക്കാന് സാധിയ്ക്കുമോ? അതുമല്ലെങ്കില് പ്രണയിക്കാത്തത്‌ ജീവിതത്തിലെ ഏറ്റവും വലിയ കുറച്ചിലാണെന്നുള്ള ധാരണ പരത്തുന്നതു ശരിയാണോ? പ്രേമം മാത്രമാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം?

വിവാഹം കഴിഞ്ഞിട്ടു ഭാര്യയെ പ്രണയിക്കുന്നതിനു പിന്നില് ഉദാത്തമായ ഒരു പ്രണയവും ഇല്ലേ? വിവാഹത്തിനു മുമ്പ്‌ പ്രണയിക്കുവാന് ആഗ്രഹിയ്ക്കാത്തവര്ക്ക്‌ പ്രണയിയ്ക്കാതിരിയ്ക്കുവാനുള്ള അവകാശമില്ലെന്നുണ്ടോ?

അങ്ങനെയുള്ളവര്ക്കു പ്രണയിക്കാന് മനസ്സില്ലെങ്കില് ഈ ഫുള്സ്റ്റോപ്പില്ലാത്ത ദ്ര്ശ്യ-ശ്രവ്യ മാധ്യമങ്ങളിലെ ഒയ്യാരക്കാരികളും ഒയ്യാരക്കാരന്മാരും അവരെ പ്രേമിപ്പിച്ചേ അടങ്ങൂ എന്നുണ്ടോ? അതോ മൊബയിലു കമ്പനികളുമായുള്ള ഒത്തുകളികളോ?

കാരണം പ്രേമങ്ങള് നടന്നാലല്ലേ, ഫുള്സ്റ്റോപ്പില്ലാത്ത വിളികളു നടക്കുകയുള്ളു. വിളികളു നടന്നാലല്ലേ റീചാര്ജു കൂപ്പണുകള് ചെലവാകുകയുള്ളു.

‘പൂജ്യപ്രണയങ്ങളുടെ‘ എണ്ണം കൂടുന്നതിനനുസരിച്ച് മൊബെയിലു കമ്പനികളുടെ എണ്ണവും കൂടിക്കൊണ്ടേയിരിയ്ക്കും.

പിന്നെ ഒരു കാര്യത്തില് സമാധാനിയ്ക്കാം. പണ്ടത്തെപ്പോലെ പ്രണയം പരാജയപ്പെട്ടു എന്നു പറഞ്ഞ്‌ ആത്മഹത്യ ചെയ്യുന്നവര് ഇന്ന് നന്നേ വിരളം. ‘മറ്റ്‌‘ കടുത്ത അപകടങ്ങളൊന്നും പറ്റിയില്ലെങ്കില് !

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...