എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Sunday, January 30, 2011

എൽ.ഡി.എഫ് മന:പായസം ഉണ്ണേണ്ട

എൽ.ഡി.എഫ് മന:പായസം ഉണ്ണേണ്ട

കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഏറ്റ പരാജയം വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കും എന്ന് ഭയന്നിരിരിക്കുന്ന എൽ.ഡി.എഫ് ഇപ്പോൾ വീണ്ടും ഒരു കുഞ്ഞാലിക്കുട്ടി കേസ് കിട്ടി എന്നു കരുതി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും നേട്ടം തങ്ങൾക്ക് ഉണ്ടാകുമെന്ന് ധരിക്കുന്നുണ്ടെങ്കിൽ തെറ്റി. മറിച്ച് ഇത് മൂലം കുറച്ച് സീറ്റുകൾ കൂടി യു.ഡി.എഫിന് അധികം കിട്ടുന്നുവെങ്കിലേ ഉള്ളൂ. അതുകൊണ്ട് ശേഷിക്കുന്ന ചുരുങ്ങിയ ഭരണദിനങ്ങളിൽ ജനങ്ങൾക്ക് ഗുണമുള്ള എന്തെങ്കിലും ചെയ്തിട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. അല്ലാതെ കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും പുറകെ നടന്നാൽ അവസാനം ഒരിക്കലും തോൽക്കാത്ത മണ്ഠലങ്ങൾ കൂടി തോ‍റ്റുപോയെന്നു വരും.

ഇത് പറയാൻ കാരണം എന്തെന്നാൽ, ആളുകൾക്ക് ഈ റ്റി.വിയിൽ ഒക്കെ നിരന്തരം പ്രത്യക്ഷപ്പെടുന്നവരോട് വലിയ ആരാധനയാണ്. ഈ പ്രത്യക്ഷപ്പെടുന്ന ആളുകൾക്ക് പ്രസിദ്ധിയായാലും കുപ്രസിദ്ധി ആയാലും ആളുകൾക്ക് ഒരേ ആരാധനയാണ്. അവർ ആവർത്തിച്ച് കാണുന്നത് കള്ളനെയോ കൊള്ളക്കാരനെയോ പെൺ വാണിഭക്കാരനെയോ ഗുണ്ടാത്തലവനെയോ ആയാലും മുഖം അവരുടെ മനസിൽ പതിയും. അവർക്ക് ഒരു താരമൂല്യം ലഭിക്കും. ആളുകൾ ആരാധിക്കുകയും ചെയ്യും. ഇവിടെ ഇനി ദിവസങ്ങളോളം ആളുകൾ കാണുന്നതും കേൾക്കുന്നതുമായ പേരുകൾ കുഞ്ഞാലിക്കുട്ടിയും റൌഫുമാണ്. അവർതന്നെയാണ് അടുത്ത നിയമസഭാ ഇലക്ഷൻ വരെയും താരങ്ങൾ!

അവർ ചെയ്തതെന്താണെന്നൊന്നും ആളുകൾക്കറിയേണ്ട കാര്യമില്ല. ജനങ്ങൾ കണ്ടുകണ്ട് ഈ തരം നേതാക്കൾ ഒക്കെ അവരുടെ സ്വന്തക്കാരായി മാറുകയാണ്. ഇവിടെ ഇപ്പോഴത്തെ കുഞ്ഞാലിക്കുട്ടി-റൌഫ്മാരുടെ കാര്യത്തിലും അങ്ങനെതന്നെ! വോട്ട് കുത്താൻ ചെല്ലുമ്പോൾ അവരുടെ മനസിൽ കുഞ്ഞാലിക്കുട്ടിയും റൌഫും ഒക്കെയേ കാണൂ. തെരഞ്ഞെടുപ്പുകളിലൊക്കെ യു.ഡി.എഫ് സ്ഥാ‍നാർത്ഥികളിൽ പലരും വിജയിക്കുന്നത് മാദ്ധ്യമങ്ങൾ അവർക്ക് മുമ്പേ തന്നെ കൊടുക്കുന്ന പ്രചാരണമാണ്. യു.ഡി.എഫ് നേതാക്കൾക്ക് നമ്മുടെ ചാനലുകളൊക്കെ മന:പൂർവം തന്നെ അമിതപ്രാധാന്യം നൽകി വരുന്നുണ്ട്. കൂടുതൽ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരോട് ആളുകൾക്ക് കുറച്ച് ആരാധനയൊക്കെ ഉണ്ടാകും. അത് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തും.

എന്നാൽ എൽ.ഡി.എഫ് നേതാക്കൾക്കാകട്ടെ അത്രത്തോളം പ്രധാന്യം മാധ്യമങ്ങൾ നൽകാറില്ല. അഥവാ ചാനലുകളിലൊക്കെ തുടരെ അങ്ങ് കയറി പ്രത്യക്ഷപ്പെടാം എന്ന് വിചാരിച്ചാൽ തന്നെ എൽ.ഡി.എഫ് നേതാക്കൾക്ക് അതിന് നിയന്ത്രണങ്ങൾ ഒക്കെ ഉണ്ട് താനും. അവരവർക്കിഷ്ടപ്പെടുമ്പോലെ പറയാനും പ്രവർത്തിക്കാനും കഴിയില്ല. പക്ഷെ കോൺഗ്രസിനും യു.ഡി.എഫിലെ മറ്റു കക്ഷികളുടെയും നേതാക്കൾക്ക് അങ്ങനെ നിയന്ത്രണമൊന്നും ഇല്ല. അവർക്ക് എപ്പോൾ വേണമെങ്കിലും എന്തഭിപ്രായങ്ങളും പറയാം.

അതുകൊണ്ട് അവർ ദൃശ്യ -ശ്രവ്യ മാധ്യമങ്ങളിൽ ഒക്കെ നിറഞ്ഞുനിൽക്കും. അവരെ കണ്ട്കണ്ട് പരിചയിച്ച് അവർ വോട്ടർമാരുടെ മനസിൽ നിറഞ്ഞു നിൽക്കും. അവർ ചെയ്ത അപരാധങ്ങൾ ഒന്നുമായിരിക്കില്ല വോട്ടർമാരുടെ മനസിൽ. അവരുടെ മുഖങ്ങൾ മാത്രമായിരിക്കും. അതിനാൽ വോട്ടും അവർക്ക് തന്നെ! മാത്രവുമല്ല കോൺഗ്രസ്സ്, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികൾക്കൊക്കെ അഴിമതി നടത്താനുള്ള ലൈസൻസും ജനങ്ങൾ അനുവദിച്ചുകൊടുത്തിട്ടുണ്ട്.അവർക്ക് അതൊക്കെ ആകാം. അഴിമതി നടത്തുന്നതൊക്കെ വലിയ മഹത്തരമായ കാര്യങ്ങളായാണ് നമ്മുടെ ജനങ്ങൾ കാണുന്നത്. പെൺ വാണിഭമോ മറ്റോ ആണെങ്കിൽ വലിയ പോപ്പുലാരിറ്റി കിട്ടും.

അതുകൊണ്ട് എൽ.ഡി.എഫിന് തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ ഇതിന്റെയൊന്നും പുറകെ പോകാതെ എന്തെങ്കിലും നല്ല ഭരണ നേട്ടങ്ങൾ ഉണ്ടാക്കാൻ നോക്കുക. കേസുകളും മറ്റുമൊക്കെ അതിന്റെ വഴിക്ക് നടക്കുകയും ചെയ്യട്ടെ. അല്ലാതെ ഈ സംഭവം വീണു കിട്ടിയത് അനുഗ്രഹമായി കരുതി തെരഞ്ഞെടുപ്പിൽ അടിച്ചുകയറാമെന്നും പറഞ്ഞ് മന:പായസം ഉണ്ണേണ്ട! അനുഭവങ്ങൾ അതാണ് പഠിപ്പിക്കുന്നത്. നമ്മുടെ ജനങ്ങൾ പലപ്പോഴും നെഗറ്റീവായി ചിന്തിക്കുന്നുണ്ട്.

Wednesday, January 26, 2011

എട്ടാം ക്ലാസ്സ് വരെ മലയാളം പഠനമാദ്ധ്യമമാക്കാൻ ശുപാർശ

എട്ടാം ക്ലാസ്സ് വരെ മലയാളം പഠനമാദ്ധ്യമമാക്കാൻ ശുപാർശ

അങ്ങനെ ഒടുവിൽ അത്രയെങ്കിലുമായി. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് ഡോ. ആര്‍ വി ജി മേനോന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്ര ബോര്‍ഡുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെ സംസ്ഥാനത്ത് എല്ലാ സ്കൂളിലും ഹൈസ്കൂള്‍ തലംവരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാനും ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മലയാളം പഠനത്തിന് അവസരമുണ്ടാക്കാനും സമിതി ശുപാര്‍ശ ചെയ്തു.

ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിശദമായ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എസ്.സി.ഇ.ആർ.ടി യെ ചുമതലപ്പെടുത്തി.വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നുമുതല്‍ എട്ടുവരെ ക്ളാസില്‍ പഠനമാധ്യമം മലയാളമാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ സ്കൂളിലും ഇതു ബാധകമാക്കണം എന്നാണ് ശുപാർശ. മറ്റു ബോര്‍ഡുകളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഈ വ്യവസ്ഥ പാലിച്ചാല്‍ മാത്രമേ എൻ.ന്‍ഒ.സി നല്‍കാവൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ താമസമാക്കി വിദ്യാഭ്യാസം നേടുന്നവര്‍ക്ക് മലയാള പഠനത്തിന് പ്രത്യേക പാഠപുസ്തകം തയ്യാറാക്കണം.

മലയാള പഠനം കാര്യക്ഷമമാക്കാന്‍ സഹായിക്കുംവിധം പിരീഡുകള്‍ പുനഃക്രമീകരിക്കണമെന്ന് ശുപാര്‍ശയുണ്ട്. സംസ്കൃതം, അറബിക് സ്കൂളുകളിലും മലയാള പഠനത്തിന് അവസരം ഉറപ്പുവരുത്തണം. ഈ സ്കൂളുകളിലും മലയാളത്തിന് മൂന്നു പിരീഡ് വേണം. കന്നട, തമിഴ് തുടങ്ങിയ മാതൃഭാഷകളില്‍ പഠിക്കുന്നവര്‍ക്കും മലയാള പഠനത്തിന് അവസരമുണ്ടാകണം. ഒന്നാം ഭാഷയിലെ രണ്ടാം പേപ്പര്‍ (മൂന്നു പിരീഡ്) ഈ വിദ്യാര്‍ഥികളും പഠിക്കണം. സംസ്കൃതം, അറബിക്, ഉറുദു ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ രണ്ടാം പേപ്പറായാണ് മലയാളം പഠിക്കുന്നത്. മാതൃഭാഷ പഠിക്കാന്‍ ഇവര്‍ക്ക് മതിയായ സമയം കിട്ടുന്നില്ലെന്ന് സമിതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ രണ്ടു പേപ്പറിനും മൂന്നു പിരീഡ് വീതം അനുവദിക്കണം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ ഇംഗ്ളീഷ് മാത്രമാണ് ഭാഷയായി പഠിപ്പിക്കുന്നത്. ഇതിനു പകരം ഇംഗ്ളീഷോ മലയാളമോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. പുതിയ രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാഷാധ്യാപക തസ്തികകള്‍ തീരുമാനിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും അധ്യാപക തസ്തികകള്‍ സംരക്ഷിക്കുകയും വേണം. മാതൃഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന പാഠാവലി എന്ന സമഗ്രമായ പാഠപുസ്തകം വികസിപ്പിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ നേട്ടമായി സമിതി വിലയിരുത്തി. ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ സ്കൂള്‍ തലത്തില്‍ അവരുടെ മാതൃഭാഷാ പഠനം നിര്‍ബന്ധമാണ്.

ഐക്യപ്പെടലിന്റെ അടിസ്ഥാനഘടകം എന്ന നിലയില്‍ മാതൃഭാഷ സ്കൂള്‍ വിദ്യാഭ്യാസത്തിലെ മുഖ്യഘടകമായി മാറണമെന്ന് സമിതി ചൂണ്ടിക്കാട്ടി. മലയാളപഠനം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ യോഗ്യതാ മാനദണ്ഡമായി പരിഗണിക്കപ്പെടണം. എന്‍ ശ്രീകുമാര്‍, ആര്‍ ബി രാജലക്ഷ്മി, സി ഉസ്മാന്‍, ചുനക്കര ഹനീഫ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, എസ്ഇആര്‍ടി ഡയറക്ടര്‍മാര്‍ എന്നിവരാണ് ആർ.വി.ജി മേനോനു പുറമെ സമിതിയിൽ ഉണ്ടായിരുന്നത്.

ഇനി ഇതെത്രകണ്ട് പ്രായോഗികമാക്കാൻ സാധിക്കുമെന്നത് കാത്തിരുന്ന് കാണുകതന്നെ വേണം. ഈ പുതിയ നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറി മലയാളഭാഷയിൽ നിന്ന് തങ്ങളുടെ സ്കൂളുകളെ എങ്ങനെ രക്ഷിക്കാം എന്നായിരിക്കും ചില ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഇപ്പോൾ ചിന്തിച്ച് തുടങ്ങിയിട്ടുണ്ടാവുക. എട്ടാം ക്ലാസ്സ് വരെ പഠനമാധ്യമം മലയാളമാക്കണമെന്നാണ് സാമിതി ശുപാർശ ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് പത്താം തരം വരെ ഈ നിർബന്ധം വച്ചുകൂടെന്ന് ചോദിക്കുന്നില്ല. കാരണം ഇത്രയെങ്കിലും ആയല്ലോ.

എന്നിരുന്നാലും കാലക്രമേണ പത്താംതരം വരെ മലയാളം പഠന മാധ്യമം ആക്കണം. ഭാഷയെ രക്ഷിക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഇതിനെ കാണേണ്ടത്. രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതി മാറണം. ഇനിയിപ്പോൾ എട്ടാം തരം കഴിഞ്ഞാലും ഒരു വിഭാഗം മലയാളം മീഡിയവും മറ്റൊരു വിഭാഗം ഇംഗ്ലീഷ് മീഡിയവും പഠിക്കും. അപ്പോഴും സൃഷ്ടിക്കപ്പെടുന്നത് രണ്ടുതരം പൌരന്മാർ. ഒന്നുകിൽ എട്ടാം ക്ലാസ്സിനു മുകളിലും മൊത്തത്തിൽ മലയാളം പഠനമാധ്യമം ആക്കുക. അല്ലെങ്കിൽ മൊത്തത്തിൽ ഇംഗ്ലീഷ് പഠന മാധ്യമം ആക്കുക. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ മലയാളം മീഡിയം സ്കൂളുകൾ എന്ന തരംതിരിവ് കലക്രമേണയെങ്കിലും ഇല്ലാതാക്കേണ്ടതാണ്.

Friday, January 21, 2011

എൽ.ഡി.ക്ലാർക്ക് ഉദ്യോഗം ഇനി പ്ലസ്-ടൂക്കാർക്ക് മാത്രം !


എൽ.ഡി.ക്ലാർക്ക് ഉദ്യോഗം ഇനി പ്ലസ്-ടൂക്കാർക്കു മാത്രം !


ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സർക്കാരാണ് ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ.എന്നിട്ടും ജനങ്ങൾ വോട്ടു കുത്തിയതെല്ലാം തിരിച്ചും. ഇപ്പോൾ ദാ ഒരു വിഭാഗം യുവ വോട്ടർമാരെ കൂടി എൽ.ഡി.എഫിന് എതിരാക്കാനുള്ള ഒരു തീരുമാനം നടപ്പിലാ‍ക്കിയിരിക്കുന്നു. അതായത് എൽ.ഡി ക്ലാർക്ക് ഉദ്യോഗത്തിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്-ടൂ ആക്കിയിരിക്കുന്നു. എസ്.എസ്.എൽ.സി ക്കാർ ഇനി എൽ.ഡി സി സ്വപ്നം കാണേണ്ട. പി.എസ്.സി സർക്കാർ നിർദ്ദേശം അംഗീകരിച്ചു. ഇനി ഓരോന്നോരോന്നായി പ്ലസ്-ടൂ അടിസ്ഥാന യോഗ്യതയാക്കും.

എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമെന്നറിയില്ല. ഞങ്ങൾക്ക് എൽ.ഡി.സി ഉദ്യോഗം വേണ്ടെന്ന് എസ്.എൽ.സിക്കാർ പറഞ്ഞോ? എസ്.എസ്.എൽ.സി ക്കാരെ ഒഴിവാക്കണമെന്ന് പ്ലസ്-ടൂ മുതൽ മേലോട്ട് വിദ്യാഭ്യാസമുള്ള ആരെങ്കിലും ആവശ്യപ്പെട്ടോ? അതോ ഇതു വരെ സിവിൽ സർവീസിൽ നിലനിന്ന പ്രശ്നങ്ങൾക്കൊക്കെ കാരണം എസ്.എസ്.എൽ.സിക്കാരായ എൽ.ഡി.സി കളായിരുന്നോ? എസ്.എസ്.എൽ.സിക്കാർക്ക് എഴുതാനും വായിക്കാനും അറിയില്ലേ? അവർ ഫയലുകളിൽ വല്ല അക്ഷരത്തെറ്റുകളും വരുത്തിയിരുന്നോ? അവർ മണ്ടന്മാർ ആണെന്ന് ധരിക്കുന്നോ? ഒരു. എൽ.ഡി.സി ആകാൻ അത്യാവശ്യം മലയാളവും ഇംഗ്ലീഷും തെറ്റില്ലാതെ എഴുതാനുള്ള കഴിവു പോരെ? അതിപ്പോൾ വലിയ ബിരുദധാരികളാണെങ്കിലും മിക്കവരും ഉദ്യോഗത്തിൽ കയറിയിട്ടാണ് ശരിക്കും അക്ഷരം പഠിക്കുന്നത്.

ഏതു ഡിഗ്രിക്കാരനാണെങ്കിലും ഓരോ ഉദ്യോഗത്തിനും നിയമനം കിട്ടിയശേഷം പ്രത്യേകം പരിശീലനം നേടിയേ കഴിയൂ. അപ്പോൾ പിന്നെ എസ്.എസ്.എൽ.സിക്കാരായാലെന്ത്? പ്ലസ്- ടൂക്കാരായാലെന്ത്? അപ്പോൾ അതൊന്നുമല്ല; പലകാരണങ്ങളാൽ പ്ലസ് ടൂ വിദ്യാഭ്യാസം നേടാൻ കഴിയാതെ പോകുന്ന കുറെ പാവപ്പെട്ട നിർഭാഗ്യവാന്മാർക്കും നിർഭാഗ്യവതികൾക്കും ഇതുവരെയുണ്ടാ‍യിരുന്ന ഒരു അവകാശം നിഷ്കരുണം എടുത്തു കളഞ്ഞ് ശിക്ഷിക്കുന്നു. സ്വാഭാവികമായും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജീവിത സാഹചര്യങ്ങൾ ഉള്ള കുട്ടികൾക്കാണ് എസ്.എസ്.എൽ.സിയ്ക്കപ്പുറമൊന്നും പഠിക്കാൻ കഴിയാതെ പോകുന്നത്. ആ പാവങ്ങളെ ഒന്നു മാറ്റി നിർത്തണം. അത്രയേ ഉള്ളൂ. അല്ലപിന്നെ!

എസ്.എസ്.എൽ.സിക്കാർ എൽ.ഡി.സി മാരാകുന്നതായിരുന്നു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. ഇനിയെല്ലാം ശരിയാകും. എന്തേ എൽ.ഡി. സി യ്ക്കുള്ള യോഗ്യത പ്ലസ് ടൂ ആക്കിക്കളഞ്ഞത്? ഐ.എ.എസ് ആക്കാമായിരുന്നില്ലേ? അതും അന്യ സംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഐ.എ.എസുകാരായാൽ വളരെ നല്ലത്. മലയാളം അറിയാത്തവർ ആകുമ്പോൾ ജനങ്ങൾക്ക് കുറച്ചുകൂടി സൌകര്യമായിരുന്നേനെ! ഇതൊക്കെ ഒരു ഇടതുപക്ഷ സർക്കാരാണ് ചെയ്യുന്നത് എന്നോർക്കുമ്പോഴാണ് സങ്കടം. സകല പാപങ്ങളും എടുത്ത് തലയിൽ വച്ചുകൊള്ളണം. പാവം എസ്.എസ്.എൽ.സിക്കാർ എന്തു തെറ്റു ചെയ്തു? ചിലർ എസ്.എസ്.എൽ.സി കഴിഞ്ഞ് പ്ലസ്-ടുവിനു പോകാതെ മറ്റു ചില കോഴ്സുകൾ തെരഞ്ഞെടുക്കും. ചിലർ പോളി ടെക്നിക്കിലോ ഐ.റ്റി.ഐക്കോ ഒക്കെ പോകും.ഇനിയിപ്പോൾ അവർക്ക് എൽ.ഡി.സി പരീക്ഷ എഴുതാനാകില്ല. ചിലർ പ്രൈവറ്റ് ആയി വല്ല കമ്പ്യൂട്ടർ കോഴ്സിനോമറ്റോ പോകും. അവർക്കും എൽ.ഡി.സി അന്യമായി.

ഇനിയും ചില കുട്ടികൾ ജീവിത സാഹചര്യങ്ങൾ കൊണ്ട് എസ്.എസ്.എത്സിയ്ക്കപ്പുറം പഠിക്കാൻ കഴിയാതെ പോകുന്നവരാണ്. അവർക്കും ഒരു അവസരം നിഷേധിക്കപ്പെട്ടു. സത്യത്തിൽ ഇതിന്റെ ഒന്നും ആവശ്യമില്ല. കുറച്ച് എസ്.എസ്.എൽ സിക്കാർ എൽ.ഡി.ക്ലാർക്കുമാരായാൽ ആർക്കാണ് ചേതം? ഇതൊക്കെ ചില പ്രത്യേക കടിരോഗം ബാധിച്ച ചില ഉദ്യോഗസ്ഥന്മർ സർക്കാരിനെക്കൊണ്ട് ചെയ്യിക്കുന്നതാണ്. എസ്.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞിട്ട് ആൾപ്രമോഷൻ രീതിയിൽ എല്ലാവരെയും ജയിപ്പിച്ച് പ്ലസ് ടുവിലേയ്ക്ക് പ്രമോട്ട് ചെയ്യണം. അപ്പോൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ ഇന്നത്തെ വില പ്ലസ്-ടൂ സർട്ടിഫിക്കറ്റിനാകും. എന്നിട്ടാണ് സർക്കാർ ഈ തീരുമാനം എടുത്തിരുന്നതെങ്കിൽ പിന്നും ന്യായീകരിക്കാമാ‍യിരുന്നു.

പത്താം തരം കഴിഞ്ഞ് പ്ലസ് ടുവിന് അഡ്മിഷൻ നൽകാതെ കുറെ കുട്ടികളെ വഴിയാധാരമാക്കി വിട്ടിട്ട് ഇത്തരം മൊണഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഒരു തരത്തിൽ ജനദ്രോഹമാണ്. എല്ലാവർക്കും പത്തു കഴിഞ്ഞ് പ്ലസ്-ടുവിനു പഠിക്കാനുള്ള സൌകര്യം എന്തുകൊണ്ട് നമ്മുടെ സ്കൂളുകളിൽ ഏർപ്പെടുത്തുന്നില്ല? എന്നിട്ടൊക്കെയാണ് ഈ പത്താം തരക്കാരെ എൽ.ഡി.സിയിൽ നിന്ന് ഒഴിച്ചുനിർത്തുന്നതെങ്കിൽ കുഴപ്പം പറയാൻ ഇല്ലായിരുന്നു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ വില ഇപ്പോൾ അത്രയ്ക്കങ്ങു താഴ്ത്തിക്കെട്ടേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഇടതുപക്ഷം ഭരിക്കുമ്പോൾ!

എന്തായാലും ഈയുള്ളവനവർകൾ പറയുന്നത് എൽ.ഡി.സി ആകാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി ആയിത്തന്നെ നിലനിർത്തിയാൽ മതി. ഒരു ഒണക്ക എൽ.ഡി.സി ആകാൻ നമ്മുടെ എസ്.എസ്.എൽ.സി യോഗ്യതയൊക്കെ മതി. മാറ്റേണ്ടതും തിരുത്തേണ്ടതുമായ എന്തെല്ലാം മൊണഞ്ഞ നിയമങ്ങൾ മാറാല പിടിച്ച് കിടക്കുന്നു. അതെങ്ങാനും പൊളിച്ചെഴുതാൻ നോക്കാതെ ഒരു വലിയ സംഭവം നടത്തിയിരിക്കുന്നു? ഇത്രയും ക്രൂരത പാവം എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ള പിള്ളേരോട് കാണിക്കേണ്ട യാതൊരാവശ്യവും ഇപ്പോൾ ഇല്ലായിരുന്നു. ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. നിയമമായിപ്പോയി! മഡാഷ്...കുഡാഷ്....പുഡാഷ്....!

ദൃശ്യഭാഷയുടെ ധൈഷണിക വായന


ദൃശ്യഭാഷയുടെ ധൈഷണിക വാ‍യന


വനിതാ
സാഹിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ചലച്ചിത്ര പഠന ക്യാമ്പിന്റെയും ചലച്ചിത്ര മേളയുടെയും പശ്ചാത്തലത്തിൽ എഴുതുന്നതാണ് കുറിപ്പ്. 2011 ജനുവരി 22,23 തീയതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ചലച്ചിത്ര പഠനക്യാമ്പും, 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ഫിലിം ഫെസ്റ്റിവലും നടക്കും. ഇങ്ങനെ ഒരു പരിപാടി നടക്കുന്നുവെന്നറിഞ്ഞപ്പോൾ സ്ത്രീകൾക്ക് മാത്രമായി ഒരു ചലച്ചിത്ര പഠന ക്യാമ്പിന്റെയും മറ്റും പ്രസക്തി എന്താണ് എന്ന ചോദ്യം ചില ഭാഗങ്ങളിൽ നിന്നും ഉയർന്നുകേൾക്കുകയുണ്ടായി. സ്ത്രീശാക്തീകരണത്തിന്റെ ഈ കാലത്ത് അത്തരം ഒരു ചോദ്യത്തിനെന്തു പ്രസക്തി എന്ന മറുചോദ്യം കൊണ്ട് നേരിടാവുന്നതെയുള്ളൂ. എന്നാൽ അങ്ങാനെയൊരു മറുചോദ്യം ഉന്നയിച്ച് ഒഴിഞ്ഞു മാറുന്നത് ഈ ഒരു വിഷയത്തിൽ നല്ലൊരു ചർച്ച്യ്ക്കുള്ള അവസരം നഷ്ടപ്പെടുത്തും. അതുകൊണ്ടുകൂടിയാണ് ഈ കുറിപ്പ് കോറിയീടുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവ ശാസ്ത്രപരമായ വ്യത്യാസത്തെ പടേ നിരാകരിച്ചുകൊണ്ട് സ്ത്രീപക്ഷ ചിന്തകളിലും പ്രവർത്തനങ്ങളിലും സ്ത്രീപുരുഷ സമത്വ വാദങ്ങളിലും ഏർപ്പെടുന്നവർക്ക് മാത്രമേ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇത്തരം സംരംഭങ്ങളെ വിമർശിക്കുവാൻ സാധിക്കൂ. നൂറ്റാണ്ടുകളായി പുരുഷാധിപത്യത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ടും പുരുഷന്റെ കൌതുവസ്തുവായും ഉപഭോഗ വസ്തുവായും ജീവിച്ചും പോന്നതിന്റെ ഫലമായി സ്ത്രീകളിൽ സാമൂഹ്യമായും മാനസികമായും ഉണ്ടായിട്ടുള്ള പ്രത്യാഘാതങ്ങളെ പരിശോധനാ വിധേയമാക്കുന്നിടത്ത് നിന്നാണ് ശരിയായ സ്ത്രീപക്ഷചിന്ത ആരംഭിക്കുന്നത്. സ്ത്രീപുരുഷ കാഴ്ചപ്പാടുകളിൽ ജൈവികവ്യതിയാനത്തിൽ അധിഷ്തിതമായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചരിത്രപരവും സാമൂഹ്യവുമായ ചില ഘടകങ്ങളുടെ സ്വാധീനത്താലും സ്ത്രീകളുടെ കാഴ്ചപ്പാടുകളിൽ വേറിട്ട അംശങ്ങൾ ഉണ്ടാകും. ഇത് രണ്ടായാലും സ്ത്രീപക്ഷചിന്തകൾക്ക് പ്രാധാന്യമുണ്ട്. സ്ത്രീയും പുരുഷനും ജൈവികമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാ‍ണ് സ്ത്രീപുരുഷ സമത്വം എന്ന അവകാശസ്ഥാപനത്തിലേയ്ക്ക് നയിക്കുന്നതുതന്നെ! അതുകൊണ്ട് ഏതെങ്കിലും മേഖലയിൽ സ്ത്രീകളുടേതു മാത്രമായ സംരംഭങ്ങളും കൂട്ടായ്മകളും ഉണ്ടാകുന്നതിനെ നിരാകരിക്കെണ്ട കാര്യമില്ല. ഈ ഒരു വിചാരത്തിൽ നിന്നുകൊണ്ടാണ് സിനിമയെയും സ്ത്രീകളെയും ബന്ധപ്പെടുത്തി ഈ കുറിപ്പ് തുടരുന്നത്.

ചലച്ചിത്രം ഒരു ഇലക്ട്രോണിക്ക് മാദ്ധ്യമമാണ്. അത് ശാസ്ത്രത്തിന്റെ ഒരു വലിയ നേട്ടമാണ്. ചലിക്കുന്ന കാഴ്ചകളെ ശബ്ദസഹിതം പിന്നീട് കാണാൻ പാകത്തിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന അദ്ഭുതകരമായ കണ്ടുപിടുത്തം. ആധുനിക മനുഷ്യജീവിതത്തെ അളവറ്റ് സ്വാധീനിക്കാൻ പോന്ന ഒരു മാദ്ധ്യമമായി ചലച്ചിത്രം മാറിയതിൽ അതിശയിക്കാനില്ല. ശാസ്ത്രത്തിന്റെ ഏതുനേട്ടവും ശാസ്ത്രത്തെ അംഗീകരിക്കാത്തവർ കൂടി അനുഭവിക്കും എന്നതിൽ സംശമില്ല. സിനിമയും അങ്ങനെ തന്നെ. ഒരു ഇലക്റ്റ്ട്രോണിക്- സാങ്കേതിക മാദ്ധ്യമം എന്നതിനപ്പുറം സിനിമ ഒരു കലയാണ്. കേവലം ഒരു കല മാത്രമല്ല, സാഹിത്യം ഉൾച്ചേർക്കപ്പെടുന്ന കല. ഒരു സഹിത്യശില്പം എന്നു പറഞ്ഞാലും തരക്കേടില്ല. സിനിമ ഒരു കലയും സാഹിത്യവും ആകുന്നിടത്താണ് മറ്റേതൊരു കലയെയും സാഹിത്യശാഖയെയുംക്കുറിച്ച് ചോദിക്കുന്ന ഒരു ചൊദ്യം സിനിമയെക്കുറിച്ചും ഉണ്ടാകുന്നത്? കല വിജ്ഞാനത്തിനോ വിനോദത്തിനോ? അതോ കല കലയ്ക്കുവേണ്ടിത്തന്നെന്ന നിലപാടിൽ ഊന്നി ഒരു ദിശയിലൂടെ സിനിമയെയും നോക്കിക്കണ്ടാൽ മതിയോ? ഏതൊരു കലയിലും സഹിത്യവും വിജ്ഞാനവും വിനോദവും ഉൾച്ചേർന്നിരിക്കുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നിടത്ത് കലയും സാഹിത്യവും എന്തിനു വേണ്ടി എന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരം നൽകി പിൻ വാങ്ങാൻ കഴിയില്ല. സിനിമയെ സംബന്ധിച്ചാകുമ്പോൾ പ്രത്യേകിച്ചും. കലയും സാഹിത്യവും മനുഷ്യനെ വിനോദിപ്പിച്ച് അവന്റെ മനസിന്റെ പിരിമുറുക്കം കുറയ്ക്കാൻ മാത്രമല്ല ഉതകുന്നത്. അവ മനുഷ്യന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കുവാനും സഹായിക്കും. അവ മനുഷ്യനെ ബൌദ്ധികവും വൈജ്ഞാനികവുമായ വികാസത്തിലേയ്ക്ക് നയിക്കും.

ഏതൊരു കലയെയും സാഹിത്യത്തെയും രണ്ടുതരത്തിൽ സമീപിക്കുന്നവർ ഉണ്ട്. ഒന്ന് നേരം പോക്കിനു വേണ്ടിയുള്ള ആസ്വാദനം. മറ്റൊന്ന് ഗൌരവബുദ്ധ്യാ ധൈഷണികതയിലൂന്നി ആസ്വദിക്കുക. ഇതിൽ ആദ്യത്തേത് കേവലം വിനോദത്തിനു വേണ്ടിയുള്ള ആസ്വാദനമാണ്. രണ്ടാമത്തേതാകട്ടെ വിജ്ഞാനത്തിന്റെ സാദ്ധ്യതകളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ആസ്വാദനമാണ്. വിജ്ഞാനം എന്നുള്ളിടത്ത് ഒരു കലാ സാഹിത്യ സൃഷ്ടിയിൽ നിന്നും ലഭിക്കുന്ന ഏതെങ്കിലും അറിവു മാത്രമല്ല, കലാ -സാഹിത്യ ശാഖയുടെതന്നെ സാദ്ധ്യതകളെ കൂടി മനസിലാക്കുക എന്നതും അടങ്ങിയിരിക്കുന്നു. ഇതിൽ ധൈഷണികമായ ഒരു തലത്തിൽ നിന്നുകൊണ്ട് കലയെയും സാഹിത്യത്തെയും നോക്കിക്കാണുകയാണ്. വിനോദത്തിനു വേണ്ടിയുള്ള ആസ്വാദനം വളരെ ലാഘവത്തോടെ നിർവ്വഹിക്കാം. എന്നാൽ ഗൌരവ ബുദ്ധ്യാ ഇവയെ സമീപിക്കുമ്പോൾ അത് വെറും ലളിതമായ ഒരു ആസ്വാദനം ആയിരിക്കില്ല. അതിന് അല്പം ബുദ്ധിപരമായ വ്യായാമം ആവശ്യമായി വരും. ഉദാഹരണത്തിന് വിനോദത്തിനു വേണ്ടി ഒരു സഹിത്യ രചന വായിക്കുമ്പോൾ ഒരിരിപ്പിൽ ഇരുന്ന് ഒറ്റ വായന കൊണ്ട് ആസ്വാദനത്തിന്റേതായ ഒരു വായനാനുഭവം സാദ്ധ്യമാക്കാം. ധൈഷണിക വായനയിൽ വായിക്കപ്പെടുന്ന രചനയുടെ മൌലികത, അതിന്റെ സാഹിത്യ മൂല്യം, അത് നൽകുന്ന സന്ദേശം, പ്രസ്തുത സാഹിത്യ ശാഖയ്ക്ക് രചന പുതുതായി എന്തെങ്കിലും ഒരു സംഭാവന നൽകുന്നുണ്ടെങ്കിൽ അത് തുടങ്ങി ഒട്ടേറെ കാര്യങ്ങളെ പരിശോധിച്ചുകൊണ്ടാകും അത് വായിച്ചു പോകേണ്ടത്. എന്നാൽ എല്ലാ സാഹിത്യസൃഷ്ടികൾക്കും ധൈഷണിക മൂല്യം ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാൽ ഗൌരവമായ സമീപനം ആവശ്യപ്പെടുന്ന സൃഷ്ടികൾ അങ്ങനെ തന്നെ വായിക്കപ്പെടുന്നതും മറിച്ച് ലാഘവത്തൊടെ അതിന്റെ വിനോദ മൂല്യത്തിൽ മാത്രം ഊന്നി നിൽക്കുന്നതും തമ്മിൽ വ്യതാസമുണ്ട്.

ചുരുക്കത്തിൽ കലയെയും സാഹിത്യത്തെയും ഗൌരവ ബുദ്ധ്യാ സമീപിക്കുന്നവർക്ക് ബൌദ്ധികവും വൈജ്ഞാനികവുമായ ചില ചുമതലകൾ വന്നുചേരുന്നു. ആസ്വാദനക്ഷമതയും ധൈഷണികപിൻബലവും കൂടി ഉൾക്കൊണ്ട് ഒരു കലാ- സാഹിത്യസൃഷ്ടി എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നിടത്ത് സൃഷ്ടികർത്താവിനും ആസ്വാദകനും അത് കൂടുതൽ സംതൃപ്തിയും ബൌദ്ധികമായ പുത്തനുണർവ്വും പ്രദാനം ചെയ്യുന്നു. സൃഷ്ടികർത്താവിന്റെയും ആസ്വാദകന്റെയും ബൌദ്ധികമായ വളർച്ചയ്ക്കും വികാസത്തിനും കൂടി ഇത് കാരണമാകും. ഇപ്പോൾ നമ്മൂടെ കഥകളി എന്ന കലയുടെ കാര്യമെടുത്താൽ അതുസംബന്ധിച്ച് ഒരു ചൊല്ലുതന്നെയുണ്ട്. കഥയറിയാതെ ആട്ടം കാണുകയെന്ന്. അതായത് കഥകളി ശരിക്ക് ആസ്വദിക്കണമെങ്കിൽ കഥയറിയണം. എന്നാൽ കഥയറിയാതെയും കഥകളിയെക്കുറിച്ച് യാതൊന്നും അറിയാതെയും കഥകളി കാണുന്നവർ ഉണ്ട്. എന്നാൽ കഥയും കഥകളിയും എന്തെന്ന് അറിഞ്ഞ് ആ‍ കല ആസ്വദിക്കുന്നതും വെറും കൌതുകത്തിനും വിനോദത്തിനും വേണ്ടി ആസ്വദിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇത് എല്ലാ കലകൾക്കും സാഹിത്യശാഖകൾക്കും ബാധകമാണ്. സിനിമയെയും ഇതിൽനിന്ന് മാറ്റി നിർത്താൻ കഴിയില്ല. കാരണം സിനിമ സാങ്കേതികവിദ്യയുടെ കലയാണ്. നിരവധി സങ്കേതങ്ങൾ സമന്വയിപ്പിക്കുമ്പോഴാണ് ഒരു സിനിമ രൂപപ്പെടുന്നത്. ഒരു സിനിമയുടെ വിജയത്തിന് അതിന്റെ പിന്നിൽ നടക്കുന്ന സാങ്കേതികമായ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. മാത്രവുമല്ല ശാസ്ത്രം കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കുന്ന മുറയ്ക്ക് സിനിമയിൽ ഉപയോഗിക്കവുന്ന സങ്കേതങ്ങളുടെ സാദ്ധ്യത വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് ഒരു സിനിമ ആസ്വദിക്കുവാൻ ഗൌരവ ബുദ്ധ്യാസമീപിക്കുന്നവർക്ക് സാങ്കേതിക മികവുകൾ കൂടി കണക്കിലെടുക്കേണ്ടിവരും.പ്രത്യേകിച്ചും സിനിമ ഒരുപാട് സങ്കീർണ്ണമായ സങ്കേതങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന ഒരു സാഹിത്യശില്പം ആകുമ്പോൾ. കേവലം സാങ്കേതികതയിൽ ഊന്നി നിന്ന് സിനിമയെ നോക്കിക്കാണണമെന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്.

സിനിമ ഒരു കലയാണ്. സിനിമയ്ക്ക് ഒരു പ്രമേയം ഉണ്ടാകും. പ്രമേയമാണ് അതിലെ സാഹിത്യം. കഥയായും തിരക്കഥയായും കവിതയായും പ്രമേയം അതിൽ ഉൾച്ചേർന്നിരിക്കും. സിനിമയെ സാങ്കേതികമായി കൂടുതൽ അടുത്തറിഞ്ഞ സംവിധായകന്റെ കലാബോധവും കാഴ്ചപ്പാടുമാണ് ഒരു സിനിമ എങ്ങനെ സ്ക്രീനിൽ വായിക്കപ്പെടണം അഥവാ പ്രേക്ഷണം ചെയ്യപ്പെടണം എന്നു നിർണ്ണയിക്കുന്നത്. പക്ഷെ സംവിധായകനും രചയിതാക്കളും വിചാരിക്കുന്നതുപോലെ അത് അഭ്രപാളികളിൽ എത്തണമെങ്കിൽ എണ്ണപ്പെട്ട സാങ്കേതങ്ങൾ അഥവാ ടൂളുകളും അവയിൽ വൈദദ്ധ്യം നേടിയ പിന്നണി പ്രവർത്തകരും ഒരുപാട് വിയർപ്പൊഴുക്കണം. അപ്പോൾ സിനിമ എന്നത് സംവിധയകന്റെ മാത്രമോ രചയിതാവിന്റെ മാത്രമോ നിർമ്മാതാവിന്റെ മാത്രമോ ആയ ഒരു കലയായി പരിഗണിയ്ക്കാനാകില്ല. അത് കൂട്ടായ്മയുടെ കലയാണ്. എത്രയോപേരുടെ വിവിധ തലങ്ങളിലുള്ള ശാരീരികവും മാനസികവുമായ അദ്ധ്വാനത്തിനൊടുവിലാണ് ഒരു സിനിമ അഭ്രപാളികളിൽ കാഴ്ചക്കാരനു മുന്നിൽ എത്തുന്നത്. ഇത് സങ്കീർണ്ണമായ നിർമ്മാണഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു കലയാണ്. അത് വിനോദസിനിമയായാലും ധൈഷണികത ഉൾക്കൊള്ളുന്ന സിനിമയായാലും. ഇവിടെ പറഞ്ഞു വരുന്നത് ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെടുന്നവർ അതിന്റെ ഓരോ മേഖലയിലും വൈദഗ്ദ്ധ്യം നേടിയവർ ആയിരിക്കും; എന്നാൽ വേണ്ടതെല്ലാം ഒത്തുചേർന്ന് ഒരു അന്തിമോല്പന്നമായി അത് പ്രേക്ഷകനു മുന്നിൽ എത്തുമ്പോൾ പ്രേക്ഷകന് ചലച്ചിത്രം അത് ചെറിയ ഒരു ചിത്രമാകട്ടെ മുഴുനീളൻ സിനിമയാകട്ടെ സീരിയലുകളാകട്ടെ, അത് ആസ്വദിക്കുവാൻ എന്തെങ്കിലും പരിശീലനം ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്.

തീർച്ചയായും ഒരു സിനിമ കാ‍ണാൻ സിനിമയുടെ എല്ലാ സാങ്കേതികവശങ്ങളും അക്കാഡമിക്കലായി പഠിക്കണമെന്നില്ല. മറ്റേതൊരു കലയ്ക്കും ഇങ്ങനെ ഒരു മുൻ ഉപാധി ഇല്ലതന്നെ. എന്നാൽ ഒരു കലയെയും അതിന്റെ സാദ്ധ്യതകളെയും അടുത്തറിഞ്ഞ് ആസ്വദിക്കുന്നതിൽ ഉള്ള മെച്ചങ്ങളെ ഉയർത്തിക്കാട്ടേണ്ടതുണ്ട്. ഒരു വിനോദസിനിമ ആസ്വദിയ്ക്കുന്നതിന് ഒരു കാഴ്ചക്കാ‍രനായി മുന്നിൽ ഇരുന്നു കൊടുക്കണം എന്നതിനപ്പുറം ഒരു മുൻ ഉപാധിയും ഇല്ല. എന്നാൽ കേവലവിനോദത്തിനു വേണ്ടി മാത്രമല്ല ഇവിടെ സിനിമകൾ നിർമ്മിക്കപ്പെടുന്നത്. ധൈഷണിക തലത്തിൽ നിന്ന് ഗൌരവ പൂർവ്വം സൃഷ്ടിക്കപ്പെടുന്ന സിനിമകളും ഉണ്ട്. ഇത്തരം ഒരു വേർതിരിവ് അതായത് വിനോദ ചിത്രങ്ങളും പലരും ബുദ്ധിജീവി ചിത്രങ്ങൾ എന്ന് പരിഹസിക്കുന്ന കലാമൂല്യമുള്ള ചിത്രങ്ങളും എന്ന തരംതിരിവ് സിനിമയുടെ ആവിർഭാവ കാലഘട്ടം മുതൽക്കുള്ളതാണ്. സിനിമയുടെ വിനോദമൂല്യം ഇവിടെ നിരാകരിക്കുന്നില്ല. വിനോദ മൂല്യമാണ് സിനിമയെ ഒരേസമയം ജനകീയവും തദ്വാരാ ഒരു വ്യവസായവുമാക്കിത്തീർക്കുന്നത്. ആധുനിക കാലത്തെ ഏറ്റവും വലിയ ജനപ്രിയ കല സിനിമ തന്നെയാണ്. അത് ആർട്ട് സിനിമകളായാലും കച്ചവട സിനിമകൾ ആയാലും. സാമൂഹ്യ പ്രതിബദ്ധതയുടെയും ധൈഷണികാംശങ്ങളുടെ ദൃശ്യവൽക്കരണത്തിന്റെയും സിനിമയുടെ സംവേദന ക്ഷമതയുടെയും മറ്റും സാദ്ധ്യതകൾ മുൻനിർത്തി നിർമ്മിക്കുന്ന സിനിമകൾ കാല ദേശാതിവർത്തികളാണ്. അവ ഗൌരവമായ കാഴചയെ ആവശ്യപ്പെടുന്നവയാണ്. അതിനാകട്ടെ സിനിമയുടെ വിവിധ തലങ്ങളെക്കുറിച്ച് സാമാന്യമായ ഒരു പരിജ്ഞാനം അവശ്യം വേണ്ടതും തന്നെയാണ്. ഇവിടെയാണ് ചലച്ചിത്ര ശില്പശാലകളുടെയും ഫിലിം ഫെസ്റ്റിവെലുകളുടെയും ഓപ്പൺഫോറത്തിന്റെയും ഒക്കെ പ്രസക്തി. ദൃശ്യഭാഷയുടെ സാദ്ധ്യതകളെ സംബന്ധിച്ച് ഒരു സാമാന്യ ജ്ഞാനം ഒരു പ്രേക്ഷകന് ഉണ്ടാകുന്നത് സിനിമയെ ശരിയായി ആസ്വദിക്കുവാനും വിലയിരുത്താ‍നും സഹായിക്കും. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ ഒരു പരിശീലനത്തിന്റെ ആവശ്യമെന്ത് എന്നതാണ് ചിലർ ഉയർത്തുന്ന ചോദ്യം. സ്ത്രീകളുടെയും പുരുഷന്മാരുടെയും കാഴ്ചകൾ തമ്മിലെന്ത് വ്യത്യാസം എന്നതായിരിക്കാം ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിൽ കഴ്ചകൾ സംബന്ധിച്ച് വ്യത്യാസമില്ല. പക്ഷെ കാഴ്ചപ്പാടുകൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഇത് എല്ലാ കാര്യത്തിലും ഉള്ളതല്ല. എങ്കിലും ചില കാര്യങ്ങളിൽ അതുണ്ട്. അതിന്റെ കാരണങ്ങൾ പലതാണ്.

സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളെ നിരാകരിക്കാൻ പാടുള്ളതല്ല. സ്ത്രീപുരുഷ വിവേചനമെന്ന ജൈവികേതരമായ സമീപനങ്ങളുമായി ബന്ധപ്പെട്ടാണ് സ്ത്രീപുരുഷ സമത്വം സംബന്ധിച്ച ആശയങ്ങൾ ഉരുത്തുരിഞ്ഞു വരുന്നത്. അല്ലാതെ സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവികമായ വ്യത്യാസത്തിന്റെ നിഷേധമല്ല അത്. സ്ത്രീയും പുരുഷനും തമ്മിൽ കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങൾ ഉണ്ട്. കാഴ്ചപ്പാടുകളിലുള്ള വ്യത്യാസങ്ങളിൽ പലതും ജൈവികമായ സ്ത്രീപുരുഷ വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്നതല്ല. സ്ത്രീകളുടെ സാമൂഹ്യ സാഹചര്യങ്ങളാൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ആണ്. ന്നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു വർഗ്ഗത്തിന്റെ കാഴ്ചപ്പാടുകളും മറിച്ച് എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച് ജീവിക്കുന്ന പുരുഷ വർഗ്ഗത്തിന്റെ കാഴ്ചപ്പാടുകളും തമ്മിൽ വ്യതിരക്തതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മുടെ സ്ത്രീകൾ കാഴ്ചകൾ കാണുന്നതിലും കലാസാഹിത്യാദികൾ ആസ്വദിക്കുന്നതിലും പുരുഷനെ അപേക്ഷിച്ച് പ്രത്യേകതകൾ ഉണ്ട്. അത് നിഷേധിച്ചിട്ടു കാര്യമില്ല.

എന്തുകൊണ്ടാണ്
നമ്മുടെ സ്ത്രീകൾ ഗൌരവ ബുദ്ധ്യാ സിനിമയെയും മറ്റ് കലാസാഹിത്യാദികളെയും സമീപിക്കാത്തത്? അവർ പൈങ്കിളി സീരിയലുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നതെന്തുകൊണ്ടാണ്? അവരുടെ ജീവിതവീക്ഷണം വല്ലാതെ ചുരുങ്ങിപ്പോകുന്നതെന്തുകൊണ്ടാണ്? ഇത് സ്ത്രീപുരുഷ വിവേചനം എന്ന നൂറ്റാണ്ടുകളുടെ യാഥാർത്ഥ്യം മുൻനിർത്തി സാമൂഹ്യശാസ്ത്രപരമായി പരിശോധിക്കപ്പെടേണ്ട ഒന്നാണ്. എന്തുകൊണ്ടാണ് ബുദ്ധിപരമായ ഒരു വ്യായാമത്തിനും നമ്മുടെ സ്ത്രീസമൂഹം തയ്യാറാകാത്തത്? സ്ത്രീകൾക്ക് വേണ്ടിയുള്ള ചലച്ചിത്ര പഠന ക്യാമ്പുകളുടെയും മറ്റും പ്രസക്തി. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് സ്ത്രീകളുടെ സാന്നിദ്ധ്യം ഉണ്ട്. എന്നാൽ സിനിമയുടെ മേഖലയിൽ മാത്രം സ്ത്രീ സാമീപ്യം പുരുഷനെ അപേക്ഷിച്ച് വളരെ കുറവാണ്. സ്ത്രീകൾ മാറ്റിനിർത്തപ്പെട്ട ഒരു മേഖലയാണിത്. അല്ലെങ്കിൽ നോക്കൂ, സിനിമകളിൽ സ്ത്രീകൾ എത്രപേർ സംവിധായകരാകുന്നു? എത്രസ്ത്രീകൾ സിനിമയ്ക്ക് കഥയോ തിരകഥയോ എഴുതിയിട്ടുണ്ട്? കുറെ നടിമാർ ഉണ്ടാകുന്നുവെന്നതു നേര്. അവർ ബഹുഭൂരിപക്ഷവും സിനിമയെ പണം നേടാനുള്ള ഉപാധി എന്ന നിലയിൽ അല്ലാതെ ഗൌരവ ബുദ്ധിയോടെ കാ‍ണുന്നവരേ അല്ല. സിനിമയുടെ ധൈഷണികവും സാങ്കേതികവുമായ ഏതേതു മേഖലകളിലാണ് ഇന്ന് നമ്മുടെ സ്ത്രീകൾ കടന്നുചെന്നിട്ടൂള്ളത്? അവരെന്തുകൊണ്ടാണ് ധൈഷണികമായി ഒരു സിനിമയെ സമീപിക്കുകയോ വായിക്കുകയോ ചെയ്യാത്തത്? ഇത്തരം ചില ചോദ്യങ്ങൾക്ക് നാം ശരിയായ ദിശകളിലൂടെ ചെന്ന് ഉത്തരം കാണേണ്ടതും പരിഹാരം കാണേണ്ടതും സ്ത്രീശാക്തീകരണത്തിന്റെ ഇക്കാലത്ത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. നമ്മുടെ സിനിമകൾ എല്ലാം വീരപുരുഷനായക സങ്കല്പത്തിൽ അധിഷ്ഠിതമാണ്. പുരുഷകേന്ദ്രീകൃതമായ പ്രമേയമാണ് മിക്കവറും എല്ലാ സിനിമകളും കൈകാര്യം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളോ സ്ത്രീകേന്ദ്രീകൃതമായ പ്രമേയങ്ങളുൾക്കൊള്ളുന്ന സിനിമകളോ വളരെ കുറവാണ്. സിനിമയിൽ സ്ത്രീകളുടെ ധൈഷണിക സാന്നിദ്ധ്യം ഇല്ലാത്തതും ഇതിനൊരു കാരണമാണ്.

വനിതകൾക്ക് മാത്രമായി ഒരു ചലച്ചിത്രപഠനക്യാമ്പ് എന്തിന് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരം വനിതകൾ ഒരു സിനിമ നിർമ്മിക്കുമ്പോഴും അവർ ഒരു സിനിമ വായിക്കുമ്പോഴും അതായത് കാണുമ്പോഴും ഉള്ള വ്യത്യാസങ്ങൾ തിരിച്ചറിയുക എന്നതും കൂടിയാണ്. തീർച്ചയായും ഒരു തിരക്കഥ ഒരേ സമയം ഒരു സ്ത്രീയും മറ്റൊരു പുരുഷനും സിനിമയാക്കി മാറ്റുമ്പോൾ അവ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും. വ്യത്യാസങ്ങളിൽ ചിലതെങ്കിലും ഒരാൾ പുരുഷനും മറ്റൊരാൾ സ്ത്രീയും ആയതുകൊണ്ട്തന്നെ ഉണ്ടാകുന്നതായിരിക്കും. നിലയിൽ വനിതകൾക്കു മാത്രമായി ഒരു ശില്പ ശാല നടത്തുമ്പോൾ അത് സ്ത്രീകൾ മാറ്റി നിർത്തപ്പെട്ട ഒരു മേഖലയിൽ പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ്. തീർച്ചയായും സിനിമയുടെ മേഖലയിലും വേർതിരിച്ചറിയാൻ കഴിയുന്ന സ്ത്രീസ്പർശം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകേണ്ടതുണ്ട്. വനിതാ സാഹിതി ഇത്തരം ഒരു പരിശ്രമത്തിലാണ്.അതിന്റെ ഭാഗമായി തന്നെയാണ് സ്ത്രീകൾക്ക് വേണ്ടി ശില്പശാല സംഘടിപ്പിക്കപ്പെടുന്നതും. 2011 ജനുവരി 22, 23 തീയതികളിൽ ആണ് വനിതകൾക്കായുള്ള ചലച്ചിത്ര പഠന ക്യാമ്പ്. 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ഫിലിം ഫെസ്റ്റിവലും നടക്കും. ഒരു പഠനക്ലാസ്സോ ചലച്ചിത്രോത്സവം കൊണ്ടോ മാത്രം സ്ത്രീകൾക്ക് സിനിമയുടെ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാകും എന്നല്ല. മറിച്ച് ഇത് ഒരു സന്ദേശമാണ്.സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരണം എന്നു പറയുമ്പോൾ അത് സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് മാത്രമല്ല സിനിമയടക്കം എല്ലാ മേഖലകളിലേയ്ക്കും സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ചുരുക്കത്തിൽ സിനിമയ്ക്ക് ഒരു ദൃശ്യ ഭാഷയുണ്ട്. പരിമിതമായ ചില അറിവുകളെങ്കിലും ഉണ്ടാകേണ്ടത് ദൃശ്യ ഭാഷയുടേ ധൈഷണിക വായനയ്ക്ക് അവശ്യം വേണ്ടതാണ്. ഒരു കാര്യം പറഞ്ഞു നിർത്താം. ധൈഷണിക തലത്തിൽ നിന്നുകൊണ്ടും സിനിമകൾ നിർമ്മിക്കുകയും അത് ധൈഷണികതലത്തിൽ നിന്നുകൊണ്ടുതന്നെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു സമൂഹം എല്ലയ്പോഴും ഉണ്ടാകണം. ഇല്ലെങ്കിൽ കലയായ കലയെല്ലാം കാലം ചെയ്തുപോകും! കലകളുടെ കാര്യം മാത്രമല്ല ധൈഷണിക സാന്നിദ്ധ്യമില്ലാത്ത ഒരു സമൂഹം പുരോഗതിയിലേയ്ക്ക് മുന്നേറുകയില്ല.

സംസ്ഥാന സ്കൂൾ യുവജനോത്സവം പണക്കൊഴുപ്പിന്റെ ഉത്സവം

സംസ്ഥാന സ്കൂൾ യുവജനോത്സവം പണക്കൊഴുപ്പിന്റെ ഉത്സവം

ഇക്കൊല്ലത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ഇന്നലെ കോട്ടയത്ത് തിരി തെളിഞ്ഞു. ഇപ്പോൾ മത്സരം തകർക്കുകയാണ്. പണക്കൊഴുപ്പിന്റെ ഉത്സവം. പണക്കൊഴുപ്പ് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സസ്ഥാന സർക്കാർ ഖജാനയിൽ നിന്നും കലോത്സവ നടത്തിപ്പുസമിതി പിരിവെടുത്തും പണം ചെലവാക്കുന്ന കാര്യമല്ല. മത്സരിക്കുന്ന കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും സമ്പന്നസ്കൂൾ മാനേജ്മെന്റ് സ്കൂളുകളുടെയും പണമികവിന്റെ കാര്യമാണ്.

സ്കൂൾ യുവജനോത്സവത്തിൽ ശരിക്കും മത്സരിക്കുന്നത് കുട്ടികളല്ല രക്ഷകർത്താക്കളാണ്. എന്നുവച്ചാൽ ജീവിക്കാൻ അല്പം ഏരും ശീരും ഒക്കെയുള്ള രക്ഷകർത്താക്കൾ. അതുപോലെ സാമ്പത്തികമായി നല്ല അടിത്തറയുള്ള മാനേജ്മെന്റ് സ്കൂളുകളും മത്സരത്തിന് ധാരാളം പണം ചെലവാക്കുന്നുണ്ട്. അത്തരം സ്കൂളുകളിലും സാമ്പത്തികമെച്ചമുള്ളവരുടെ മക്കളാണല്ലോ പഠിക്കുന്നത്. അവർ തങ്ങളുടെ മക്കളെ വൻ തുകകൾ ചെലവാക്കി വിവിധ കലാ മത്സരങ്ങൾക്ക് പരിശീലനം നൽകുന്നു. സ്കൂൾ തലം മുതൽ മത്സരിച്ച് ജയിച്ചു കയറുന്നു. ജില്ലാതലത്തിൽ എത്തിയാൽ ജയിച്ചില്ലെങ്കിൽ ചിലർ അപ്പീലും വാങ്ങി സംസ്ഥാന യുവജനോത്സവത്തിനെത്തുന്നു. എങ്ങനെയും തങ്ങളുടെ മക്കളെ ജയിപ്പിച്ചെടുക്കണം.

ഇപ്പോൾ കലാതിലകപ്പട്ടമൊക്കെ നിറുത്തിയത് ചിലർക്കൊരടിയാണ്. സമ്മാനം ലഭിക്കാൻ വേണ്ടി എന്തിനും തയ്യാറുള്ള ചില കൊച്ചമ്മച്ചിമാർ യുവാക്കളായ ജഡ്ജിമാരെ പണ്ട് സ്വാധീനിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. ഇപ്പോൾ അങ്ങനെ വല്ലതും ഉണ്ടോ എന്നറിയില്ല. പ്രൊഫഷണൽ കോഴ്സുകൾക്കടക്കം ഗ്രേസ്മാർക്കുള്ളതാണ് ചിലർക്ക് പ്രചോദനം. ചിലർക്ക് പൊങ്ങച്ചത്തിന്റെയും. അല്ലാതെ കലയോടോ സാഹിത്യത്തോടോ ഉള്ള താല്പര്യമൊന്നുമല്ല. ഇവരുടെ കുട്ടികളും കഠിനമായ പരിശീലനത്തോടെ നേടിയെടുക്കുന്ന താണ് വിജയം. അല്ലാതെ ജന്മവാസനകൊണ്ടൊന്നും അല്ല.

പാവപ്പെട്ട കുട്ടികൾ അവർ എത്ര ജന്മ വാസന ഉള്ളവരാണെങ്കിലും സ്കൂൾ തലത്തിൽ വച്ചുതന്നെ തോറ്റു പിൻവാങ്ങുന്നു. ഏറിയാൽ സബ്ജില്ലാതലം വരെ പോകും. അവിടെവച്ച് സമ്പന്ന സ്കൂൾ മനേജ്മെന്റിലെ കുട്ടികളും സമ്പന്നരായ രക്ഷകർത്താക്കളുടെ മക്കളും അടിച്ചുകയറും. കാരണം അവർ വിദഗ്ദ്ധരായ പരിശീലകരെ വച്ച് സ്ട്രെയിനെടുത്ത് ട്രെയിൻ ചെയ്യിക്കുന്നു. പലർക്കും ഇത് സ്ട്രെയിൻ തന്നെയാണ്. കാരണം ഇല്ലാത്ത കഴിവുകളെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയാണല്ലോ. പാവപ്പെട്ട കുട്ടികൾക്ക് നല്ല കഴിവും ജന്മവാസനയും ഒക്കെ ഉണ്ടെങ്കിലും കാശില്ലാ‍ത്തതിനാലും വിദഗ്ദ്ധപരിശീലനമോ പ്രോത്സാഹനമോ ഒന്നും ലഭിക്കാത്തതിനാലും സ്കൂൾ വേദിയിൽ വെറുതെ പങ്കാളിത്തം കാട്ടി പോകാമെന്നേയുള്ളൂ.

സത്യത്തിൽ സ്കൂൾ യുവജനോത്സവങ്ങളിൽ രണ്ടു കൂട്ടർ തമ്മിലാണ് പരസ്പര മത്സരം. ഒരു കൂട്ടർ രക്ഷകർത്താക്കൾ തന്നെ. പ്രത്യേകിച്ചും അല്പം വലിയ വീടുകളിലെ പൊങ്ങച്ചക്കാരായ കൊച്ചമ്മച്ചിമാർ തമ്മിൽ. മറ്റൊരു കൂട്ടർ കുട്ടികളെ വിവിധ മത്സരയിനങ്ങളിൽ പരിശീലിശീലനം കൊടുക്കുന്ന വിദഗ്ദ്ധരാണ്. ശരിക്കും ഇവിടെ മത്സരങ്ങളിൽ ജയിക്കുന്നതും തോൽക്കുന്നതും പരിശീലകരാണ്. കാരണം അവരുടെ കഴിവാണ് കുട്ടികളുടെ വിജയത്തെ സ്വാധീനിക്കുന്നത്. അപ്പോൾ ശരിക്കും കുട്ടികളുടെ കഴിവുകൾ അല്ല മാറ്റുരയ്ക്കപ്പെടുന്നത്. പിന്നാമ്പുറത്ത് പ്രവർത്തിയ്ക്കുന്നവരുടെ കഴിവികളാണ്. പിന്നെന്തിന് ഇത് സ്കൂൾ കലോത്സവം ആക്കണം. പരിശീലകരെ പരസ്പരം മത്സരിപ്പിച്ചാൽ പോരെ?

അതുകൊണ്ട് കലോത്സവങ്ങളിൽ കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പുതിയ രീതികൾ ആ‍ാവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഇപ്പോൾ ലളിതഗനത്തിൽ പാടുന്ന കുട്ടി ഗാനം അതു പഠിപ്പിക്കുന്ന ആൾ പാടി കേൾപ്പിക്കുന്നതു കേട്ട് കേട്ട് അനുകരിച്ച് പാടുകയാണ്. ഇവിടെ കുട്ടിയുടെ സംഗീത വാസന കണ്ടെത്താനാകില്ല. നേരെ മറിച്ച് പ്രസംഗമത്സരത്തിലെ പോലെ കുട്ടിയ്ക്ക് മുൻപരിചയമില്ലാത്ത ഏതാനും വരികൾ നൽകിയിട്ട് അഞ്ചോപത്തോ മിനുട്ട് കൊണ്ട് അത് മനസിലിട്ട് ചിട്ടപ്പെടുത്തി വന്ന് പാടാൻ ആവശ്യപ്പെടണം. അപ്പോൾ മാത്രമേ കുട്ടിയുടെ യഥാർത്ഥ സംഗീതാഭിരുചി നിർണ്ണയിക്കാൻ കഴിയൂ.

ഇപ്പോൾ അഭിനയത്തിന്റെ കാര്യം എടുത്താൽ ഒരു നല്ല സംവിധായകന്റെ കീഴിൽ ശിഷ്യപ്പെട്ട് പരിശീലിച്ച് കളിക്കുന്ന നാടകം വച്ചിട്ട് ഒരു കുട്ടിയിലെ നാടകാഭിരുചി കണ്ടെത്താനാകില്ല. അതിന് നേരത്തെ പാട്ടിന്റെ കാര്യം പറഞ്ഞതുപോലെ മത്സര സമയത്ത് ചില സന്ദർഭങ്ങൾ പറഞ്ഞിട്ട് അതിനനുസരിച്ച് അഭിനയിച്ചു കാണിയ്ക്കാൻ പറഞ്ഞാൽ കുട്ടിയുടെ അഭിനയിക്കാനുള്ള കഴിവ് കണ്ടെത്താം. ഒരു കൊച്ചു നാടകം കൊടുത്തിട്ട് സംവിധനം ചെയ്ത് അവതരിപ്പിക്കാൻ പറഞ്ഞാൽ അതിലൂടെ കുട്ടിയിലെ നാടകാഭിരുചി കണ്ടു പിടിക്കാം. അല്ലാതെ മറ്റൊരാൾ പറഞ്ഞും കാണിച്ചും കൊടുക്കുന്നത് അതുപോലെ അനുകരിച്ച് കാണിക്കുന്നത് കലാബോധത്തെയും കഴിവിനെയും വെളിപ്പെടുത്തില്ല. ഡാൻസിൽ പോലും ഇപ്പോൾ കാണുന്നതുപോലെ അനാ‍വശ്യമായ വേഷക്കൊഴുപ്പിന്റെയൊന്നും ആവശ്യമില്ലെന്ന് രംഗത്തെ വിദഗ്ദ്ധർ തന്നെ പറയുന്നുണ്ട്. എന്തായാലും ഇന്നത്തെ മത്സര രീതികൾ പലതും അശാസ്ത്രീയവും അനഭിലഷണീയവും ആണ്.

ഗ്രേസ്മാർക്കും മറ്റും ഇല്ലെങ്കിൽ എത്രപേർ ഇത്ര ആവേശത്തോടെ പണം മുടക്കി വരും, കുട്ടിളെ മത്സരിപ്പിക്കാൻ? കലയോടൊ സാഹിത്യത്തോടോ കുട്ടിയ്ക്കോ രക്ഷകർത്താക്കൾക്കോ ഉള്ള കമ്മിറ്റ്മെന്റല്ല പലരെയും മത്സരിക്കാൻ പ്രേരിപ്പിക്കുന്നത്. അതിലൂടെ ലഭിക്കുന്ന പ്രശസ്തിയും മറ്റ് ആനുകൂല്യങ്ങളും ആണ്. അല്ലെങ്കിൽ നമുക്ക് തന്നെ ആലോചിക്കാവുന്നതാണല്ലോ. കലോത്സവങ്ങളിൽ ഒക്കെ വിജയിച്ച് ആഘോഷിച്ച് പോകുന്ന കുട്ടികളിൽ എത്രപേർ പിന്നെ കലാസഹിത്യരംഗത്ത് കാണുന്നു? അവർ ഒക്കെ എങ്ങോട്ട് പോകുന്നു? കലാപ്രതിഭയും കലാതിലകവുമൊക്കെ നിലനിന്ന കാലത്ത് അവ കരസ്ഥമാക്കുന്ന കുട്ടികൾ അല്പം ഗ്ലാമർ ഒക്കെ ഉള്ളവർ ആണെങ്കിൽ ചിലപ്പോൾ സിനിമയിൽ നായികമാരൊക്കെ ആയി വന്നേക്കും. അത് വളരെ അപൂർവ്വമായി സംഭവിക്കുന്നുവെന്നേയുള്ളൂ.

ബഹുഭൂരിപക്ഷം കലോത്സവ വിജയികളും പ്ലസ് ടൂവും കൂടി കഴിഞ്ഞാൽ അവരവരുടെ വഴിക്ക് പോകുകയാണ്. അവർ കലാരംഗത്തേയ്ക്ക് പിന്നെ വരുന്നതേയില്ല. കാരണം അവർക്ക് അതിൽ താല്പര്യവും ഇല്ല, അതിന്റെ കാര്യവുമില്ല. പിന്നെന്തിനാണ് ഇത്രയും പാടുപെട്ട് കലോത്സവം നടത്താൻ മിനക്കെടുന്നത്? കുറെ പണം ധൂർത്തടിക്കാനോ? കലയെ പ്രോത്സാഹിപ്പിക്കുന്നത് അതിനെ പരിഭോഷിപ്പിക്കുവാനും അവയിൽ കഴിവുള്ളവരെ കണ്ടെത്തി വളർത്താനും പ്രോത്സാഹിപ്പിക്കാനും ആണ്. ഇവിടെ കലയെ മറ്റു ലക്ഷ്യങ്ങൾക്കു വേണ്ടി മാറ്റുരയ്ക്കുകയാണ്.

പാവപ്പെട്ട കുട്ടികൾക്ക് വേണ്ടത്ര പ്രോത്സഹനം നൽകാൻ ഇവിടെ ആരുമില്ല. മിക്കവാറും പാവപ്പെട്ട കുട്ടികൾ എല്ലം സാധാ‍രണ സ്കൂളുകളിൽ ആണ് പഠിക്കുന്നത്. സാമ്പത്തികഭദ്രതയധികമില്ലാത്ത സർക്കാർ -എയിഡഡ് സ്കൂളുകൾക്ക് അവരുടെ നിലയിൽ കുട്ടികൾക്ക് പരിശീലനമോ മറ്റോ നൽകാനും കഴിയില്ല. കുട്ടികലുടെ രക്ഷിതാക്കളാകട്ടെ നിർദ്ധനരും. ബഹുഭൂരുപക്ഷം പാവങ്ങളാണ് നമ്മുടെ സമൂഹത്തിൽ ഇന്നും. അവരുടെ മക്കളാണ് വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ അധികവും. അവർക്കൊന്നും പ്രയോജനമില്ലാത്ത മത്സരമൊക്കെ എന്തിനാണ്? ആർക്കുവേണ്ടിയാണ്? പാവപ്പെട്ട കുട്ടികളെ പണക്കാർ അവരുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ശക്തികൊണ്ട് തള്ളിമാറ്റിയിട്ട് ഇവിടെന്തു കലോത്സവം? കോപ്പ് കിണാപ്പ് !

ദൃശ്യഭാഷയുടെ ധൈഷണിക വാ‍യന

വിശ്വമാനവികം 1-ൽ വായിക്കുക

Tuesday, January 18, 2011

ഹേയ്, ചാനൽ പെൺകൊച്ചുങ്ങളേ !

ഹേയ്, ചാനൽ പെൺകൊച്ചുങ്ങളേ,

ഇതിപ്പോൾ എഴുതാനുള്ള പ്രേരണ തൊട്ടുമുമ്പ് കൈരളി ചാനലിൽ ഏതോ പാട്ടു റിയാലിറ്റി കോപ്രായം അവതരിപ്പിച്ച പെങ്കൊച്ചിന്റെ ചാടക്കോം, ബഹളോം കണ്ടതാണ്. എങ്കിലും ഇവിടെ എല്ലാ ചാനലുകളിലെയും അവതാരകളായ (അതോ അവതാടകകളോ) അവതാരങ്ങളോട് ആകെ മൊത്തം ടോട്ടലായിട്ട് പറയുവാ. നിങ്ങളുടെ വേഷഭൂഷാദി ജാഡാദികൾ ഒക്കെ കൊള്ളാം. പക്ഷെ നിങ്ങളോട് നമ്മൾ മലയളഭാഷയെ സ്നേഹിക്കുന്ന പാവങ്ങൾക്ക് ചിലത് പറഞ്ഞു തെര്യപ്പെടുത്താനുണ്ട്. നിങ്ങൾക്ക് നല്ലതു പോലെ മലയാളം അറിയില്ലെങ്കിലും നല്ലതു പോലെ ഇംഗ്ലീഷ് ഭാഷ അറിയാം എന്നാണല്ലോ വയ്പ്! .ചിലപ്പോൾ നിങ്ങൾ ഇംഗ്ലണ്ടിലോ കാനഡയിലോ അങ്ങ് അമോരിക്കായീലൊ ഒക്കെ പറന്നുപോയി പഠിച്ച് പറന്നിറങ്ങിയതാകാം. അല്ലെങ്കിൽ വല്ല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിലോ പോയി കായി കൊടുത്ത് പഠിച്ചുറപ്പിച്ചതാകാം. ആയിക്കൊട്ടെ. അതൊക്കെ നല്ലതുതന്നെ. ഇംഗ്ലീഷ് ഭാഷയോട് നമ്മക്ക് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ല. അതും ഒരു ഭാഷ തന്നെ. ലോക ഭാഷയെന്ന് അംഗീകരിക്കപ്പെട്ട ഭാഷ. നമ്മളും അതംഗീകരിക്കുന്നു.

പക്ഷേങ്കിൽ നിങ്ങൾ മലയാളം ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ ഒന്നുകിൽ ഇംഗ്ലീഷ് പറയുക. നിങ്ങൾ അറിയാവുന്നവരായതുകൊണ്ട് നമുക്ക് ഇംഗ്ലീഷിന്റെ ഉച്ചാരണോം ഒക്കെ ഒന്നു ശരിപ്പെടുത്തി എടുക്കാനും അതു ഗുണപ്പെടും. അതല്ലെങ്കിൽ നിങ്ങൾ നല്ല മലയാളം പറയുക.മലയാളവുമല്ല ഇംഗ്ലീഷുമല്ല എന്ന നിലയിൽ ഈ ഹായ്, പൂയ്, കൂ വിളി പരിപാടി ഒന്നു നിർത്തുക. സത്യത്തിൽ നിങ്ങൾ കരയുന്നതും ചിരിക്കുന്നതും കൂക്കിടുന്നതും ഒക്കെ ഇംഗ്ലീഷിലാ? നിങ്ങൾ ഇടുന്ന ഈ ശബ്ദങ്ങൾ പോലുള്ളതൊന്നും ഇംഗ്ലീഷുകാർപോലും ഇടുന്നത് നമ്മൾ കേട്ടിട്ടില്ല. അതൊരു പക്ഷെ നമ്മൾക്ക് ഇംഗ്ലീഷ്കാരുമായി നിങ്ങളെപോലെ അധികം സമ്പർക്കമില്ലാത്തതുകൊണ്ട് തോന്നുന്നതാകാം. നിങ്ങൾ ചിരിക്കുമ്പോൾ ചിരിക്കുകയാണോ കരയുകയാണോ അതോ കൂക്കിടുകയാണോ എന്നു തിരിച്ചറിയാൻ നമ്മൾ പാട് പെടുന്നുണ്ട്. മറിച്ച് നിങ്ങൾ കരയുമ്പോഴും നമ്മക്ക് പല തിരിച്ചറിവുകളും നഷ്ടപ്പെടുകയാണ്.

മുഖസ്തുതി പറയുകയാനണെന്നു കരുതരുത്.ദേഹത്ത് ഉറുമ്പിൻ കൂട് വീണാൽ പെൺപിള്ളേർ നില വിളിച്ചോണ്ട് ചാടുന്നതെങ്ങനെയാണോ അതുപോലെയാണ് നിങ്ങൾ പറഞ്ഞാലും ചിരിച്ചാലും കരഞ്ഞാലും ഒക്കെ നമുക്ക് അനുഭവപ്പെടുക. ഇത് ലോകത്തെങ്ങും ഉള്ള ഔദ്യോഗിക ഭാഷയൊന്നുമല്ല. കടിയുടെ വെപ്രാളത്തിൽ കിടന്നു തുള്ളിപ്പിടയുമ്പോൾ പുറപ്പെടുന്ന ശബ്ദങ്ങൾ ആണ്. നിങ്ങൾ ചാനലത്തികൾ എന്തു പറയുമ്പോഴും എന്തു വികാരം പുറപ്പെടുവിക്കുമ്പോഴും നമുക്ക് ഈ പറഞ്ഞതു കണക്കാണ് തോന്നുക. ദയവായി നമ്മുടെ മലയാള ഭാഷയെ നമുക്ക് വിട്ടു തരിക. നിങ്ങൾ ഇങ്ങനെ ബലാത്സംഘം ചെയ്ത് കൊല്ലാതിരിക്കുക. സത്യത്തിൽ ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ നിലവിളിക്കുന്നതും നിങ്ങളുടെ മലയാള സംസാരവും തമ്മിലും വ്യത്യാസം ഒന്നുമില്ല. നമ്മുടെ മാതൃഭാഷ ബലാത്സംഗം ചെയ്യപ്പെടുമ്പോഴത്തെ നില വിളിയായാണ് നമുക്കതു തോന്നുക. നമുക്കിത് സഹിക്കാൻ വയ്യ മക്കളേ!

നമ്മുടെ ഭാഷയുടെ മാനം രക്ഷിക്കാൻ നമ്മൾ മുണ്ടും പൊക്കിക്കെട്ടി ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. നിങ്ങൾ ഓടിയാൽ മുഴുക്കില്ല. മലയാളത്തിലെ നല്ല ഡഷ് ഡാഷ് (ഡാഷ് ഡാഷൊക്കെ ഇംഗ്ലീഷിലേ ഉള്ളൂ കേട്ടോ) പ്രയോഗങ്ങൾ ഉണ്ട്. വേണ്ടിവന്നാൽ ശ്രീകണ്ഠേശ്വരത്തിന്റെ നിഘണ്ടു നോക്കി നല്ല ഒന്നാം തരം പച്ചമലയാളം മഡാഷ് കുഡാഷ് പുഡാഷുമായി നമ്മൾ അങ്ങിറങ്ങും. പിന്നെ നിങ്ങള അരമുക്കാൽ മുറി ഇംഗ്ലീഷൊന്നും കൊണ്ട് നമ്മെ നേരിടാനാകില്ല. മലയാളം നല്ല കളകളാരവം പുഴയൊഴുംകും പോലത്തെ നല്ല സംസ്കാരമുള്ള മധുരമായൊരു ഭാഷയാണ്. അതിലുപരി നമ്മൾ അത്യാവശ്യത്തിനെടുക്കാൻ വച്ചിരിക്കുന്ന പുളിച്ച പുളുപുളന്തൻ വികടസരസ്വതികളെ പുറത്തെടുപ്പിക്കരുത്. ഇംഗ്ലീഷിൽ നിങ്ങൾ വിളിക്കുന്ന പള്ളിന്റെ ഒക്കെ തനിമലയാളം നമ്മൾ തിരിച്ചു പറഞ്ഞാലുണ്ടല്ലോ ലേബർ ആശുപത്രികളിലെ ലേബർ റൂമിൽ തിരക്കാകും. അത്ര ശക്തിയാ! ഓർമ്മവേണം. സഹിക്കാൻ വയ്യാഞ്ഞിട്ടു പറയുവാ‍. അവളുമാരുടെ ഒരു ഹായ്, പൂ, കൂ....ഒരു ദിവസം നമ്മൾ ഒരു കടലാസിൽ പാമ്പിനേം പൊതിഞ്ഞങ്ങ് വരും. എന്നിട്ട് അറിയാതെ മുൻപിലേയ്ക്ക് ഏറിഞ്ഞ് തരും പാമ്പ് കാലിലോട്ട് കയറി പുളയുമ്പോൾ ഇംഗ്ലീഷിൽ ഹായ്, കൂയ്, മാം, ഡാഡ്, മൈ ഗോഡ് എന്നുമ്പറഞ്ഞ് സ്റ്റൈലിൽ നേരിടുമോ പച്ചമലയാളത്തിൽ ‘അയ്യോ എന്റമ്മച്ചിയേ പാമ്പേ“ എന്ന് നിലവിളിച്ച് പൂളേം കെളത്തി ചാടുമോന്നറിയണം. അവതാരകകൾ ആണത്രേ; അവതാരകൾ! മുമ്പൊക്കെ ആണുങ്ങളായ അവതാരകർ എങ്കിലും ഒരുവിധം നന്നായി മലയാളം പറയുമായിരുന്നു. ഇപ്പോൾ അതും പോയി. ചില പരിപാടികൾക്കൊക്കെ ആണും പെണ്ണും കെട്ട കുറച്ചിനം ആൺചരക്കുകൾ ഇറങ്ങിയിട്ടുണ്ട്. അവന്മാരും ഇപ്പോ പെണ്ണവതാരകത്തികളെ പോലെ യാ, ഉയൂ ഹായ്, ഹ്യൂഎഊ പൂ കൂ ഒക്കെ തന്നെ. അല്ല അവന്മാർ ഒക്കെ ആണോ പെണ്ണോന്ന് അവന്മാർക്കുതന്നെ സംശയമല്ലേ? പിന്നെങ്ങനെ?

അതു പോട്ടെ! ടേ, അവതാരകപ്പെൺപിള്ളാരേ നിങ്ങൾ ആ വാർത്ത വായിക്കുന്ന പെൺപിള്ളേരെയെങ്കിലും നോക്ക് ! ഒരു കയും കീയും പൂവുമില്ലാതെ എത്ര സുന്ദരമായി മലയാളം പറയുന്നു. വല്ല കുഴപ്പവും ഉണ്ടോ? വേഷത്തിലും സ്റ്റൈലിലും ഒന്നും അവർ ഒരു കുറവും വരുത്തുന്നില്ല. പക്ഷെ സംസാരിക്കുമ്പോൾ എത്ര അന്തസുള്ള മലയാളം! അല്ലെങ്കിൽ നിങ്ങൾ പത്ത് ദിവസം ആകാശവാണി വച്ച് കേട്ടിട്ട് വാ. ശരിക്ക് മലയാളം എന്താണെന്ന് മനസിലാക്കാം. അതിനൊന്നും മനസില്ലെങ്കിൽ നിങ്ങൾ ഇംഗ്ലീഷിൽ മാത്രം മൊഴിഞ്ഞോ. നമ്മുടെ പൊന്നു തങ്കക്കുടം മധുരമലയാളത്തെ അതിനിടയിൽ പിടിച്ചിട്ട് നിലവിളിപ്പിക്കരുത്. ഇതൊരപേക്ഷയാണ്!

Saturday, January 15, 2011

ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്ത്?

ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്ത്?

നൂറ്റി രണ്ടില്പരം പേരുടെ ജീവൻ നഷ്ടപ്പെട്ട ഒരു വൻ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് നാം ഇനിയും മോചിതരായിട്ടുണ്ടാകില്ല. അവിടെ വണ്ടിപ്പെരിയാറിനടുത്ത് പുല്ലുമേട്ടിൽ മരണപ്പെട്ടവർ ഒക്കെ നമ്മെ പോലെ ചോരയും നീരുമുള്ള മനുഷ്യർ തന്നെയായിരുന്നു. ഓരോരോ കുടുംബങ്ങളിൽ ജനിച്ച് ജീവിച്ചുപോന്നവർ. കൊച്ചു കൊച്ചുകൊച്ചു സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രചോദനത്താൽ ജീവിച്ചുകൊണ്ടിരുന്നവർ. അവരുടെ കൊച്ചു കൊച്ച് ആഗ്രഹങ്ങൾ സധിച്ചുകിട്ടുന്നതിനും തെറ്റുകൾ എന്തെങ്കിലും ചെയ്തുപോയിട്ടുണ്ടെങ്കിൽ അതൊക്കെ പൊറുത്ത് മപ്പാക്കിക്കിട്ടുന്നതിനും വിളിച്ചപേക്ഷകളുമായി ദൈവങ്ങളെ തേടിയിറങ്ങിയ നിഷ്കളങ്കരായ തീർത്ഥാടകർ. അവർക്കിടയിൽ അറിഞ്ഞും അറിയാതെയും ഇടകലർന്നുപോയ തദ്ദേശീയരും വഴിപോക്കരും ഒക്കെ ഉൾപ്പെടും മരിച്ചവരിൽ. അവരുടെ ജീവിത സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഒക്കെ മരണം അവരോടുകൂടിത്തന്നെ കവർന്നുകൊണ്ടുപോയി. എത്രപേർ മരിച്ചുവോ അത്രയും എണ്ണം കുടുംബങ്ങളിൽനിന്നും ഇപ്പോൾ നിലവിളികൾ ഉയരുന്നുണ്ടാകും. നമുക്ക് ദു:ഖം പ്രകടിപ്പിക്കുവാനും അവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കുവാനല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

ദുരന്തങ്ങൾ നമുക്ക് പുതിയതല്ല. ഓരോ ദുരന്തങ്ങളും ഓരോ അനുഭവപാഠങ്ങളാണ്. പക്ഷെ ആ അനുഭവ പാഠങ്ങളിൽ നിന്നും നാം എന്തു പഠിച്ചു? പാഠം പത്തിച്ചാലും അപകടങ്ങളുടെ പുതിയ പാഠഭേദങ്ങൾ വീണ്ടും ഉണ്ടായേക്കാം. പക്ഷെ സമാനതകളുള്ള അപകടങ്ങൾ സമാനമായ സാഹചര്യങ്ങളിൽ സംഭവിക്കുമ്പോഴാണ് നമ്മുടെ ജാഗ്രതക്കുറവുകൾ വലിയ കുറ്റങ്ങളായി വരുന്നത്. ഇവിടെ സംഭവിച്ചിരിക്കുന്നത് ഇതിനു മുൻപ് പല അപകടങ്ങളോടും സമാനതകളുള്ളതും സമാനമായ സാഹചര്യത്തിൽ ഉള്ളതുമാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനേക്കാളൊക്കെ വലിയൊരു അപകടം ഇപ്പോൾ ഊണ്ടായത് ഒഴിവാക്കാനാവശ്യമായ പാ‍ഠങ്ങളൊന്നും നമ്മൾ മുൻ ദുരന്തങ്ങളിൽ നിന്നും പഠിച്ചിട്ടില്ല. അഥവാ പഠിച്ചെങ്കിലും അവ ഗൌരവത്തിൽ എടുത്തില്ല എന്നു വേണം കരുതാൻ. ഇപ്പോൾ അപകടം നടന്ന സ്ഥലം സർക്കാർ സംവിധാനങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന സ്ഥലമല്ലെന്നൊരു വാദഗതിയുണ്ട്. അത് അംഗീകരിച്ചാൽ അവിടേയ്ക്ക് ആളുകളെ കടത്തിവിട്ടതിന്റെ സമാധാനം പറയേണ്ടിവരും. ഈ സ്ഥലത്ത് ഇതിനുമുമ്പ് ഇതുപോലെ തീർത്ഥാടകപ്രവാഹം ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് മുൻ അനുഭവം ഇല്ലെന്നുമാണ് വാദമെങ്കിൽ രാവിലെ മുതൽ ഈ പതയിലൂടെ ആളുകളുടെ തിരക്കുണ്ടാകുന്നത് യഥാസമയം ആരും അറിയാതെ പോയതിന്റെ കാരണം എന്തെന്ന് വിശദീകരിക്കേണ്ടിവരും. എങ്ങനെ നോക്കിയാലും നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് അല്പം നോട്ടക്കുറവുണ്ടായി എന്ന് സമ്മതിയ്ക്കേണ്ടിവരും.

ശബരിമല തീർത്ഥാടനകാലത്ത് അഭൂത പൂർവ്വമായ തിക്കും തിരക്കും ഉണ്ടാകുന്നത് ശബരിമലയിലും പരിസരത്തും മാത്രമല്ല. കേരളത്തിലങ്ങോളമിങ്ങോളമാണ്. പക്ഷെ അത് അത്രകണ്ട് ഗൌരവത്തിൽ നമ്മൾ എടുക്കറുണ്ടോ? മണ്ഠല കാലത്ത് ശബരിമലയിലെത്തുകയും മടങ്ങുകയും ചെയ്യുന്ന തീർത്ഥാടകർക്ക് എവിടെ വച്ച് എന്ത് അപകടം സംഭവിച്ചാലും അത് ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള അപകടമായി പരിഗണിക്കപ്പെടും. അവിടെ വണ്ടി പെരിയാറിനടുത്ത് ഈ പറഞ്ഞ സ്ഥലത്ത് നിന്നാൽ മകരവിളക്കു കാണാൻ സാധിക്കും എന്നതാണ് അവിടെ തീർത്ഥാടകർ തിക്കിത്തിരക്കാൻ കാരണമത്രേ! ശബരിമലയിൽ മകര ജ്യോതി തെളിയുന്നത് ഇടുക്കി-പത്തനംതിട്ട ജില്ലകളിൽ പല ഭാഗത്തു നിന്നും ദർശിക്കാനാകുമെന്നാണ് നമ്മൾ അറിയുന്നത്. അങ്ങനെയെങ്കിൽ അവിടെയൊക്കെ ഇത് ദർശിക്കുവാൻ ആളുകൾ വന്നുകൂടുമെന്നത് സർക്കാർ സംവിധാനങ്ങൾ മുൻ കൂട്ടി കാണേണ്ടതു തന്നെയാണ്. ഏതെങ്കിലും മലയുടെ മുകളിൽ ഒരു കമ്പക്കെട്ട് നടക്കുമ്പോൾ അത് വിദൂരതലിയിലിരുന്നു പോലും ആളുകൾ ആസ്വദിക്കുന്നത് കുന്നുകളും മലകളും ഇടകലർന്ന ഭൂപ്രകൃതിയുള്ള നമുക്ക് അപരിചിതമല്ല. അപ്പോൾ മകര ജ്യോതി പോലെ ഒരു വലിയ സംഭവം നടക്കുമ്പോൾ കുറച്ച് അഡ്വാൻസ്ഡ് ആകുവാൻ നമുക്ക് കഴിയാതെ പോകുന്നത് ദൌർബല്യം തന്നെയാണ്. ഇവിടെ ഈ നമുക്ക് നമുക്ക് എന്ന് പറയുമ്പോൾ ഭരണകൂട സംവിധാനങ്ങളെ തന്നെയാണ് മുഖ്യമായും ഉദ്ദേശിക്കുന്നത്.

മകരജോതി കത്തുന്നതോ കത്തിക്കുന്നതോ എന്ന തർക്കം അവിടെ നിൽക്കട്ടെ. അത് താനേ കത്തുന്നതാണ് എന്ന് വിശ്വസിക്കുവാനാണ് ഭക്തജനങ്ങൾക്കിഷ്ടം. നിർദോഷമായി ആളുകൾ അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട് സമൂഹത്തിനോ സർക്കാറിനോ ബുദ്ധിമുട്ടൊന്നുമില്ല. അഥവാ ഉണ്ടെങ്കിൽതന്നെ അതിനെക്കാൾ ഏറെ ചില ഗുണങ്ങൾ ഉണ്ടു താനും! വിശ്വാസികളുടെ ഭാഗത്തുനിന്നും എഴുതുന്ന കുറിപ്പാണിത്. അതുകൊണ്ട് ഇങ്ങനെ പറയുകയേ നിവൃത്തിയുള്ളൂ. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ മകരജ്യോതി ഒരു അദ്ഭുതമായി തന്നെയാണ് കരുതുന്നത്. ശബരിമലയിൽ വർഷം പ്രതി തീർത്ഥാടകരുടെ എണ്ണം പെരുകുന്നതിൽ ഈ ദിവ്യജ്യോതിയ്ക്കും പ്രധാന പങ്കാണുള്ളത്. നമ്മുടെ ദേവസ്വം ഖജാനയിലേയ്ക്ക് വിശ്വാസത്തിന്റെ വഴിയിൽ നല്ലൊരു തുക വർഷം പ്രതി ലഭിച്ചു പോരുന്നുണ്ട്. ആ നിലയ്ക്ക് അവരുടെ സുരക്ഷ ഭരണകൂട ബാദ്ധ്യതതന്നെയാണ്. വ്യക്തികളുടെ ഒരു സ്വകാര്യ ആവശ്യത്തിന് വന്നുപോകുന്നു എന്ന അർത്ഥത്തിൽ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയില്ല.

ഇതുപോലെ വലിയ വലിയ തീർത്ഥാടനങ്ങൾ സർക്കാർ ഖാജാനയ്ക്ക് മാത്രമല്ല മുതൽക്കൂട്ടുന്നത്. ജനങ്ങളിലും നല്ലൊരു പങ്കിന് അതിന്റെ സാമ്പത്തിക ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് മണ്ഠലകാലത്ത് നമ്മുടെ കടകമ്പോളങ്ങൾ പതിവിൽകവിഞ്ഞ് സജീവമാകുന്നുണ്ട്. പലർക്കും മണ്ഠലകാലം കൊയ്ത്തുകലമാണ്. വഴിയോരങ്ങളിലെ കടകളിലെല്ലാം നല്ല കച്ചവടം നടക്കും. എന്തിന് ശബരിമല തീർത്ഥാടനകാലത്ത് മാത്രം എത്രയോ തട്ടുകടകൾ തന്നെ തുറക്കപ്പെടുന്നു! നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഒരു ചെറിയ കാലത്തേയ്ക്കാണെങ്കിലും വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട് തീർത്ഥാടനകാലം. അപ്പോൾ തീർത്ഥാടകരുടെ സുരക്ഷിതത്വവും അവരുടെ സന്തോഷവും സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. സമൂഹത്തിന് മൊത്തമായും അവരോട് ചില ബാദ്ധ്യതകൾ ഉണ്ട്. വിദേശ സഞ്ചാരികൾ വരുമ്പോൾ നാം അവരോട് നല്ല ആദരവും മര്യദയും പുലർത്തണമെന്ന് നമുക്കറിയാം. എങ്കിലേ നമ്മുടെ ട്യൂറിസം വളരുകയും അതുമായി ബന്ധപ്പെട്ട് പല ഗുണങ്ങളും നമുക്ക് ലഭിക്കുകയും ചെയ്യുകയുള്ളൂ. അതുപോലെ ഏതു മതവുമായി ബന്ധപ്പെട്ടായാലും ഇതുപോലെ ആളുകൾ നമ്മുടെ നാട്ടിലേയ്ക്ക് വൻ തോതിൽ എത്തിച്ചേരുമ്പോൾ അവർക്ക് സൌകര്യങ്ങളും സംരക്ഷണവും ഒരുക്കാൻ സമൂഹവും സർക്കാരും ഒരുപോലെ ബാദ്ധ്യസ്ഥമാണ്.

തീർത്ഥാടനവും ആഘോഷങ്ങളും നമുക്ക് ഒഴിവാക്കാൻ ആകാത്തതാണ്. അവ നമ്മുടെ വിശ്വാസങ്ങളുടെയും പാരമ്പര്യത്തിന്റെയും ഒക്കെ ഒരു തുടർച്ചയാണ്. ഇന്ന് അഘോഷിക്കുവാൻ വേണ്ടി ആഘോഷിക്കുന്ന പ്രവണതയും ഇവിടെ വർദ്ധിച്ചു വരുന്നുണ്ട്. നമ്മുടെ മിക്ക ആഘോഷങ്ങളും ഏതെങ്കിലും മതവിശ്വാസത്തോടു ബന്ധപ്പെട്ടതാണ്. പല ആഘോഷ വേളകളിലും അഭൂത പൂർവ്വമായ ജനത്തിരക്ക് ഉണ്ടാകുന്നുണ്ട്. ജങ്ങൾക്ക് അത് പല അസൌകര്യങ്ങളും പലപ്പോഴും ഉണ്ടാക്കുന്നുമുണ്ട്; ഗതാഗത തടസം ഉൾപ്പെടെ. എന്നാം നമ്മുടെ ആളുകൾ വിശ്വാസത്തിന്റെ ഭാഗമായി നടത്തുന്ന ഈ ഉത്സവാഘോഷങ്ങൾ ഒന്നും വേണ്ടെന്നുവയ്ക്കാനുമാകില്ല. ഇവിടെ ചില നിയന്ത്രണങ്ങളാണ് വേണ്ടത്. എന്നാൽ മതവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തിൽ ഒരു സർക്കാരും തൊട്ടു കളിക്കില്ല. അഥവാ അതിന് ധൈര്യമില്ല. അതുകൊണ്ട് മതപരമായ ഉത്സവാഘോഷങ്ങളുടെകാര്യത്തിൽ അതിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്കോ അതിൽ ഉൾപ്പെടാത്ത മറ്റ് ജനവിഭാഗങ്ങങ്ങൾക്കോ അപകടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ക്രമീകരണങ്ങളോ നിയന്ത്രണങ്ങളോ എടുക്കുന്നതിന് സർക്കാരുകൾക്ക് പല പരിമിതികളും ഉണ്ട്. ഏറെ ആളിക്കത്താൻ സാദ്ധ്യതയുള്ള വികാരമാണ് മത വികാരം. അതിൽ തൊട്ടാൽ പൊള്ളും. അതുകൊണ്ട് സർക്കാരിനെ അധികം കുറ്റം പറയുന്നതിൽ അർത്ഥമില്ല. പക്ഷെ കോടതികളോ?

കോടതികൾക്ക് ഇക്കാര്യത്തിൽ ഭരണകൂടങ്ങളുടെ പരിമിതികൾ മനസിലാക്കി ഇടപെടാവുന്നതാണ്. എന്നാൽ കോടതികൾക്കും ഇക്കാര്യത്തിൽ ഭയമാണ് എന്ന് കരുതേണ്ടിവന്നിരിക്കുന്നു. സർക്കാർ പരാജയപ്പെടുന്നിടത്ത് നീതിപീഠത്തിനു ഇടപെടാൻ കഴിയും.അഥവാ കഴിയണം. എന്നാൽ നിർഭാഗ്യവശാൽ അടുത്തകാലത്തായി രാഷ്ട്രീയ എക്സിക്യൂട്ടീവുകളെ അലോസരപ്പെടുത്തുന്ന വിധികളിലൂടെ വിവാദം ഉണ്ടാക്കുവാനാണ് നമ്മുടെ ജുഡീഷ്യറിക്ക് പലപ്പോഴും തല്പര്യം എന്നൊരു തോന്നൽ ഉണ്ടാകുകയാണ്. അല്ലെങ്കിൽ ഒരു മതാഘോഷത്തോളം ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്ത വഴിയോര പൊതുയോഗങ്ങളെപോലും നിരോധിക്കുന്ന വിധി പറഞ്ഞ് ജനാധിപത്യ ധ്വംസനം നടത്തുന്ന നീതി പീഠങ്ങൾ എന്തേ ചിലതരം ആശാസ്യമല്ലാത്ത മതപ്രവർത്തനങ്ങളും മതാഘോഷങ്ങളും ഉയർത്തുന്ന മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന ഇടപെടലുകൾ നടത്താത്തത്. വിധികൾ പറയാത്തത്?

മനുഷ്യനിൽ ആത്മ വിശ്വാസം നഷ്ടപ്പെടുകയും അവൻ അരക്ഷിതരാണെന്ന വിചാരം കൂടി വരികയും ചെയ്യുന്നിടത്ത് വിശ്വാസത്തിന്റെ ശക്തിയും കൂടിവരും. ഇതിനനുസരിച്ച് തീർത്ഥാടനങ്ങൾക്കും ആഘോഷങ്ങൾക്കും കൊഴുപ്പുകൂടും. ആൾത്തിരക്കുണ്ടാകും. ഓരോ ആൾത്തിരക്കുകളും വലിയ അപകടങ്ങളുടെ സാദ്ധ്യതനൽകുന്നതാണ്. അവയിൽ അവരവരുടെ വിശ്വാസങ്ങൾക്ക് കോട്ടം തട്ടാത്തവിധം നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്താൻ ഇനിയും നാം ശ്രമിക്കുന്നില്ലെങ്കിൽ വൻ ദുരന്തങ്ങൾ ഇനിയും നമ്മെ തേടിയെത്തിക്കൂടെന്നില്ല. മതത്തിന്റെ പേരിൽ ഉള്ളതായാലും മറ്റേതെങ്കിലും വിശ്വാസത്തിന്റെ പേരിലുള്ളതായാലും നാലാൾ കൂടുന്നിടത്തൊക്കെ ഭരണസംവിധാനങ്ങൾക്കും ജനങ്ങൾക്കും നല്ല മുൻ കരുതലുകളും ജാഗ്രതയും വേണം.

Friday, January 14, 2011

വില വർദ്ധനവ്: കടിഞ്ഞാൺ നഷ്ടപ്പെടുന്ന ഭരണകൂടം

വില വർദ്ധനവ്: കടിഞ്ഞാൺ നഷ്ടപ്പെടുന്ന ഭരണകൂടം

ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ അതിർത്തികാക്കൽ മാത്രമല്ല. അതിർത്തികാക്കാൻ സൈന്യം ജാഗരൂപമാണ്. യുദ്ധസമാനമായ സാഹചര്യങ്ങളിൽ തീരുമാനങ്ങൾ എടുത്ത് അജ്ഞാപിക്കുകയേ വേണ്ടൂ. രാജ്യം കാക്കാനുള്ള ചുമതല സൈന്യം നിർവ്വഹിച്ചുകൊള്ളും. സൈന്യത്തിന് ആത്മധൈര്യവും ആവശ്യമായ സന്നാഹങ്ങളും സേവന വേതനവും ഒക്കെ യഥവിധി ഭരണകൂടം എത്തിച്ചുകൊടുത്താൽ മതി. പ്രസിഡന്റോ പ്രധാന മന്ത്രിമാരോ മന്ത്രിമാരോ ആരും നേരിട്ട് യുദ്ധത്തിനു പോകേണ്ടി വരില്ല. സൈന്യത്തിന്റെ അംഗബലത്തിൽ ദൌർബല്യമുണ്ടാകുന്ന സന്ദർഭമുണ്ടാകുമ്പോൾ രാജ്യത്തെ സധരണ പൌരന്മാരടക്കം രജ്യത്തിനു വേണ്ടി പൊരുതാൻ ബാദ്ധ്യസ്ഥരുമാണ്. പറഞ്ഞുവന്നത് ഭരണകൂടബദ്ധ്യതകളെക്കുറിച്ചാണ്. രാജ്യം കാക്കാൻ മാത്രമണെങ്കിൽ സൈന്യവും സൈനിക തലവന്മാരും മാത്രം മതിയല്ലോ. പക്ഷെ അതു മാത്രമല്ലല്ലോ ഒരു രാഷ്ട്രവും ജനങ്ങളും ആവശ്യപ്പെടുന്നത്.

ജനാധിപത്യത്തിൽ ഒരു ഭരണകൂടത്തെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് രാഷ്ട്രം കാക്കാനും രാഷ്ട്രത്തിലെ ജനങ്ങളുടെ സർവതോന്മുഖമായ ക്ഷേമം ഉറപ്പുവരുത്താനും കൂടിയാണ്. ആധുനിക സർക്കാരുകൾക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ജനങ്ങളോടുള്ളത്.ഭരണഘടനയും നിയമങ്ങളും ഭരണകൂടത്തിന് ശക്തമായ അധികാരങ്ങളും നൽകുന്നുണ്ട്. ഇവിടെ ഭരണകൂടം എന്നു പറഞ്ഞൽ നിയമ നിർമ്മാണ സഭകളെ കൂടി ഉൾപ്പെടുത്തി പറയുകയാണ്. ജനങ്ങൾ ഒരു കക്ഷിയ്ക്കോ മുന്നണിക്കോ ഭരണം നൽകുമ്പോൾ ഈ അധികാരങ്ങൾ ഒക്കെ കൂടിയാണ് നൽകുന്നത്. ആ അധികാരം ഉപയോഗിച്ചു കൊണ്ട് ജനങ്ങൾക്ക് ഉണ്ടാകുന്ന ഏതൊരു ബുദ്ധിമുട്ടുകളെയും ഇല്ലാതാക്കാൻ ഭരണകൂടം ബാദ്ധ്യസ്ഥമാണ്. കാലാനുസൃതമായി ജനങ്ങൾക്ക് ആവശ്യമായ നിയമങ്ങൾ നിർമ്മിക്കാനും ജീവിത സൌകര്യങ്ങൾ ഒരുക്കി കൊടുക്കാനും ഭരണകൂടത്തിന് ബാദ്ധ്യതയുണ്ട്. ഈ ബാദ്ധ്യതകൾ നിർവഹിക്കാൻ ഭരണകൂടത്തിനു കഴിയാതെ വന്നാൽ രാഷ്ട്ര വ്യവസ്ഥകളുടെ മേൽ ഭരണകൂടത്തിനുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു എന്നാണർത്ഥം. ഭരണകൂടത്തിന്റെ ദൌർബല്യവും കഴിവുകേടും ആണ് ഇതിലൂടെ വെളിപ്പെടുക. ഇപ്പോൾ നമ്മുടെ ഭരണകൂടം അങ്ങനെ ഒരു വെളിപ്പെടുത്തലിന്റെ സ്വഭാവമാണ് കാണിക്കുന്നത്.

കാരണം നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലവർദ്ധനവ് നിയന്ത്രിക്കുവാൻ നമ്മുടെ മാറിമാറിവരുന്ന ഭരണകൂടങ്ങൾ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.ഭക്ഷണം മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനാവശ്യമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പോലും നിയന്ത്രിക്കാൻ കഴിയാതെ വരുന്നിടത്ത് ഒരു ഭരണകൂടത്തെ ജനങ്ങൾ എങ്ങനെയാണ് വിലയിരുത്തേണ്ടത്? വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കേന്ദ്ര ഗവണ്മെന്റ് നിസഹായത വെളിപ്പെടുത്തിയിരിക്കുന്നുവെന്നുമാത്രമല്ല ജനങ്ങൾ വില കുറഞ്ഞ സാധനങ്ങൾ വാങ്ങി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് ജനങ്ങളെ പരിഹസിക്കുകയാണ്. ജനങ്ങൾ ഭരണം നൽകുന്നത് ഇങ്ങനെയൊക്കെ പരിഹാസം ചൊരിയാനാണോ?

ഇന്ത്യ ഒരു മിശ്രസമ്പദ് വ്യവസ്ഥയെന്നാണ് ഇന്നും കുട്ടികളുടെ പാഠപുസ്തകങ്ങളിൽ പറയുന്നത്. മിശ്രസമ്പദ് വ്യവസ്ഥയെന്നു പറഞ്ഞാൽ പൊതു മേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഇത് രണ്ടിനും ഒരുമിച്ചും ഉല്പാദന വിതരണ സംരഭങ്ങളിൽ ഇടപെടാവുന്ന സമ്പദ് വ്യവസ്ഥയെന്നാണ്. ഇതിൽ രാഷ്ട്രം സാമ്പത്തികമായി പുരോഗമിക്കുന്ന മുറയ്ക്ക് സ്വകാര്യമേഖലയുടെ പങ്കളിത്തം കുറച്ച് പൊതുമേഖലയുടെ പ്രാധാന്യം വർദ്ധിപ്പിച്ചുകൊണ്ട് ഒരു സോഷ്യലിസ്റ്റ്- ക്ഷേമരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം അന്തർഭവിച്ചിരിക്കുന്നു എന്നാണ് വിവക്ഷ. പക്ഷെ ഇവിടെ നമ്മുടെ മാറിമാറിവന്ന ഭരണകൂടങ്ങൾ പൊതുമേഖലയെ ബോധപൂർവ്വം നിരുത്സാഹപ്പെടുത്തുകയും ദുർബലപ്പെടുത്തുകയും ഇതിനകം തന്നെ ഏറെക്കുറെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് സ്വകാര്യമേഖലയെ ഊട്ടി വളർത്താനാണ് ശ്രമിച്ചു പോന്നിട്ടുള്ളത്. അതായത് സമ്പൂർണ്ണ മുതലാളിത്തത്തിലേയ്ക്ക് രാജ്യത്തെ നയിക്കുകയാണ് ചെയ്തുവരുന്നത്. ഇന്ന് ശരിക്കും ഇന്ത്യ ഒരു മുക്കാൽഭാഗം മുതലാളിത്തരാജ്യമായി കഴിഞ്ഞിരിക്കുന്നു. എന്നാൽ ഫീൽ ചെയ്യുന്നത് ഒരു സമ്പൂർണ്ണ മുതലാളിത്തം തന്നെയാണ്.

മുതലാളിത്തം ലാഭേച്ഛയിൽ അധിഷ്ഠിതമണെന്നും അവിടെ ജനക്ഷേമത്തിനല്ല മുൻ തൂക്കം എന്നും എല്ലവർക്കും അറിയാം. മാത്രവുമല്ല മുതലാളിത്ത വ്യവസ്ഥിതിയിൽ ഉല്പാദന വിതരണ വിപണന രംഗങ്ങളിൽ ഭരണകൂടത്തിന് നാമമാത്രമായ ഇടപെടലുകളേ അനുവദിക്കുന്നുള്ളൂ. മുതലാളിത്തത്തിൽ കമ്പോള വ്യവസ്ഥ യാന്ത്രികമായി നീങ്ങുമെന്നാണ് സങ്കല്പം. ഉപഭോക്താവിന്റെ താല്പര്യങ്ങളെയും പരമാധികാരത്തെയും വാഴ്ത്തുന്ന ഈ വ്യവസ്ഥയിൽ യഥാർത്ഥത്തിൽ മുതലാളിമാരുടെ താല്പര്യങ്ങളും പരമാധികാരങ്ങളുമാണ് സമ്പദ് വ്യവസ്ഥയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് എന്ന് മുതലാളിത്തത്തിന്റെ ചരിത്രാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അപ്പോൾ മുതലാളിത്ത വ്യവസ്ഥയുടെ യാന്ത്രിപുരോഗതി എന്ന സങ്കല്പത്തിൽ ഉപഭോക്താവിന്റെ താല്പര്യങ്ങളോ പരമാധികാരങ്ങളോ അല്ല അന്തർലീനമായിരിക്കുന്നത്, മറിച്ച് മുതലാളിത്ത താല്പര്യങ്ങളും പരമാധികാരങ്ങളും തന്നെയാണ്. ഈ ഒരു പശ്ചാത്തലത്തിൽ നിന്നും ഇപ്പോൾ നമ്മുടെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലവർദ്ധനവിനെ വിലയിരുത്തുമ്പോൾ യഥാർത്ഥ വില്ലൻ മുതലാളിത്തം ആണെന്ന് കാണാം.

മുതലാളിത്തം പിടിമുറുക്കുന്നിടത്ത് ഉല്പാദന വിതരണ വിപണന രംഗങ്ങളിൽ ഭരണകൂടത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെടുമെന്ന് പ്രൈമറി ക്ലാസ്സിൽ സാമ്പത്തികശാസ്ത്രത്തിന്റെ ആദ്യ പാഠങ്ങളെങ്കിലും പഠിക്കുന്ന കൊച്ചുകുട്ടികൾക്കുപോലും അറിയാം. നമ്മുടെ രാജ്യം മുതലാളിത്തത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു എന്ന യാഥാർത്ഥ്യം കൺ തുറന്നു കാണുവാൻ ഈ സമീപകലത്ത് ഉണ്ടാകുന്ന വിലവർദ്ധനവുകൾ മാത്രം മതി. ഭരണകൂടത്തിന് ഇതിന്റെ മേൽ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ ഈ ആധിപത്യം എന്ന ഇന്ത്യൻയാഥാർത്ഥ്യം ഇപ്പോഴത്തെ ഭരണക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ, ബോധപൂർവ്വം ജങ്ങളെ പൊറുതിമുട്ടിയ്ക്കുന്ന ഈ വിലവർദ്ധനവിനെ പ്രോത്സാഹിപ്പിച്ച് ജനങ്ങളെ ശിക്ഷിക്കുന്നു എന്നു കരുതാം. എന്നാൽ അതും മുതലാളിത്ത താല്പര്യം സംരക്ഷിയ്ക്കാൻ തന്നെ! വില വർദ്ധനവിന്റെ നേട്ടം എന്തായാലും സർക്കാർ ഖജാനയ്ക്ക് അല്ലല്ലോ.

വിലവർദ്ധനവ് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം ജനങ്ങൾ വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് ക്രൂരമാണ്. ലജ്ജാകരവുമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് വിദേശവസ്തുബഹിഷ്കരണം നടത്തി ബ്രിട്ടീഷുകാരെ പാഠം പഠിപ്പിക്കാൻ ശ്രമിച്ചത് നമ്മൾ ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു പുതിയ ആഹ്വാനം.വില കൂടിയ വസ്തുക്കൾ ബഹിഷ്കരിക്കുക! വില കൂടിയ സാധങ്ങൾ വാങ്ങാതിരുന്നാൽ അവ ഇരുന്ന് ചീഞ്ഞുനാറി ഒടുവിൽ അവയുടെ വില കുറഞ്ഞോളും എന്ന പുത്തൻ സാമ്പത്തിക സിദ്ധാന്തം മുന്നോട്ടു വച്ച ആ തല ആരുടേതെന്ന് കൂടി കേന്ദ്ര ഗവർമെന്റ് വെളിപ്പെടുത്തിയാൽ കൊള്ളാമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിനുള്ള അടുത്ത നോബൽ സമ്മാനം ആ തലയുടെ ഉടമസ്ഥനായ മഹാത്മാവിന് തന്നെ കിട്ടാൻ സാധ്യതയുണ്ട്! ഈ സിദ്ധാന്തം ഒരു മുദ്രാവാക്യമായി തന്നെ സ്വീകരിക്കാൻ പറയാമയിരുന്നല്ലോ. ‘വിലകുറഞ്ഞ ഭക്ഷണം വിലകുറഞ്ഞ ജീവിതം ’ എന്ന്!

Wednesday, January 12, 2011

ജനനതീയതി ശരിയാക്കുന്നതിനുള്ള നൂലാമാലകൾ

സര്‍ക്കാര്‍ ഓഫീസുകളിലെ നൂലാമാലകളെപ്പറ്റിത്തന്നെ!

ഈയുള്ളവന്റെ കഴിഞ്ഞ രണ്ടു പോസ്റ്റുകൾ സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന പിണറായി വിജയന്റെ അഭിപ്രായത്തിന്റെ ചുവടു പിടിച്ചുള്ളതായിരുന്നു. അതിൽ സർക്കാർ ഉദ്യോഗസ്ഥന്മാരെക്കുറിച്ചും നിയമങ്ങളുടെ നൂലാമാലകളെക്കുറിച്ചും മറ്റും ഉദാഹരണങ്ങൾ സഹിതം എഴുതിയിരുന്നു. അതെഴുതിയതിന്റെ പിറ്റേദിവസം തന്നെ ഈയുള്ളവനുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ഇവിടെ.

ഇപ്പോൾ എഞ്ചിനീയറിംഗിനു പഠിക്കുന്ന എന്റെ ഒരു വിദ്യാർത്ഥിനിയുടെ എസ്.എസ്.എൽ സി സർട്ടിഫിക്കറ്റിൽ ജനനതീയതി തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽനിന്നും വാങ്ങിയിട്ടുമുണ്ടായിരുന്നില്ല. എസ്.എസ്.എൽ.സി ബൂക്കിൽ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിലെ ജനന തീയതി തന്നെ രേഖപ്പെടുത്തിയിരിക്കണമെന്ന പുതിയ നിയമം വന്നതിനാൽ (പാസ്പോർട്ടിനുള്ള അപേക്ഷയിലാണ് ഈ നിബന്ധനയുള്ളത്. അതായത് പാസ്പോർട്ടിനപേക്ഷിക്കുമ്പോൾ യഥാർത്ഥ ജനന സർട്ടിഫിക്കറ്റും കൂടി ഇപ്പോൾ നൽകേണ്ടതുണ്ട്. മുമ്പ് ഈ നിയമം ഉണ്ടായിരുന്നില്ല) എസ്.എസ്.എൽ.സി ബൂക്കിൽ ജനനതീയതി തിരുത്തുന്നതിനും അതിനായി ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് വാങ്ങാനുമുള്ള ശ്രമം ആരംഭിച്ചു. കുട്ടിയെ പ്രസവിച്ച ആശുപത്രി സ്ഥിതിചെയ്യുന്നത് ഈയുള്ളവൻ താമസിക്കുന്ന പ്രദേശം ഉൾക്കൊള്ളുന്ന പഞ്ചായത്ത് പ്രദേശത്ത് തന്നെ. കുട്ടിയുടെ വാസഗൃഹം തൊട്ടു ചേർന്നു കിടക്കുന്ന കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിലും.

കുട്ടിയെ പ്രസവിച്ചത് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ്. ഇത് ഉൾപ്പെടുന്നത് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ആണ്. ഈ കുട്ടിയുടെ മാതാവ് ജനനതീയതി കിട്ടുന്നതിന് കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തി. അവിടെയെത്തുമ്പോൾ അതിനു കുറെ നടപടി ക്രമങ്ങൾ ആവശ്യമായി വന്നു. കാരണം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ഉള്ള ജനനതീ‍യതിയും യഥാർത്ഥ ജനന തീയതിയും തമ്മിൽ പത്തു മാസത്തിനു പുറത്ത് വ്യത്യാസം. ഓരോ തവണ ചെല്ലുമ്പോഴും ഓരോരോ കാര്യങ്ങൾ പറയും. ആവശ്യമായ സർട്ടിഫിക്കറ്റും സത്യവാങ് മൂലങ്ങളും മറ്റും മറ്റുമായി ഓരോന്നോരോന്നായി അവർ വാങ്ങിക്കൊണ്ടു കൊടുത്തു. ഒന്നു കൊണ്ടു ചെല്ലുമ്പോൾ മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നു പറയും. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത പാവം ഒരു സ്ത്രീ ആണ് അവർ . ഭർത്താവ് ഗൾഫിലും. ഒടുവിൽ അവർ കയറിയിറങ്ങി മടുത്തു. വീട്ടിൽ ചെന്ന് ആ അമ്മ കുട്ടിയോടു പറഞ്ഞു; ഇതൊന്നും നടക്കുന്ന കാര്യമല്ല. നീ ഇനി പഠിത്തമൊക്കെ നിറുത്തി വീട്ടിലിരുന്നാൽ മതിയെന്ന്! ഇനി ഈ ആവശ്യവുമായി കയറിയിറങ്ങാൻ വയ്യെന്ന്!

ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടത്, ഇവിടെ ഈ ആവശ്യക്കാരിയെ ഇട്ടു നടത്തിയ്ക്കുവാൻ കാരണം ഉദ്യോഗസ്ഥരുടെ കുഴപ്പം മാത്രമല്ല. നിയമത്തിന്റെ കുരുക്കുകളും കൂടിയാണ്. പക്ഷെ അത് ഈ ആവശ്യക്കാരിയെ സമാധാനപരമായി പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. അതുകൊണ്ടുവാ ഇതുകൊണ്ടുവാ എന്നു പറയുന്നതല്ലാതെ എന്താണ് കുഴപ്പമെന്ന് അവരെ ബോദ്ധ്യപ്പെടുത്തിയില്ല. അതാണു അവർ ഒടുവിൽ മടുത്ത് പിരാകി പിൻവാങ്ങാൻ ഒരുങ്ങിയത്. ഒടുവിൽ അവർ ഇക്കാര്യം എന്നോട് പറഞ്ഞു. അവരിൽനിന്നും ആ അപേക്ഷയും അതിനൊപ്പം അതുവരെ നൽകിയ സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി ഞാൻ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ചെന്നു.

ബന്ധപ്പെട്ട ജീവനക്കാരിയെ സമീപിച്ച് ഞാൻ കാര്യം അന്വേഷിച്ചു. എന്താണ് ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി ചെയ്യേണ്ടത് എന്നു ചോദിച്ചു. അപ്പോൾ ആ ജീവനക്കാരി പെൺകുട്ടി ഉടൻ തന്നെ രേഖകൾ പരിശോധിച്ചു. അപ്പോഴാണ് യഥാർത്ഥ പ്രശ്നം കണ്ടു പിടിച്ചത്. അവിടെ രജിസ്റ്ററിൽ കുട്ടിയുടെ ജനനം ആശുപത്രി അധികൃതർ രേഖപ്പെടുത്തിയിട്ടൂണ്ട്. പക്ഷെ ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടുന്നതിനു കുട്ടിയുടെ മറ്റു സഹോദരങ്ങളുടെ എല്ലാം വിവരങ്ങളും ജനന ക്രമവും അപേക്ഷയോടൊപ്പം നൽകണം. അവിടെ ഓഫീസ് രേഖകളിൽ ഇപ്പോൾ ജനന സർട്ടിഫിക്കറ്റ് കിട്ടേണ്ട കുട്ടിയുടെ ജനന ഓർഡർ അഞ്ചാമതാണ്. അതായത് കുട്ടി മറ്റു നാലു സഹോദരിമാർക്കു ശേഷം അഞ്ചാമതു ജനിച്ചിരിക്കുന്നു. ആകെ ആ കുട്ടിയുടെ അമ്മ പ്രസവിച്ചത് നാലുകുട്ടികളെ മാത്രം! അവിടെയാണ് നിയമ പ്രശ്നം. യഥാർത്ഥത്തിൽ കുട്ടിയെ പ്രസവിച്ച ആശുപത്രി അധികൃതർ നൽകിയ ജനന രേഖകളിൽ അവർ വരുത്തിയ തെറ്റാണ്. നാലാമതു ജനിച്ച കുട്ടി അഞ്ചാമത് ജനിച്ചു എന്നാണ് ആശുപത്രി അധികൃതർ അവിടെ നൽകിയിരിക്കുന്ന വിവരം. ഇത് അപേക്ഷകയായ ഈ പാവം കുട്ടിയുടേതോ രക്ഷകർത്താവിന്റേതോ അല്ലാത്ത കുറ്റം!

ഇപ്പോൾ പ്രശ്നം എന്താണെന്നു ചോദിച്ചാൽ ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ മേല്പറഞ്ഞ അപേക്ഷകളും ആവശ്യമയ സർട്ടിഫിക്കറ്റുകളും എല്ലാം കൂടി പഞ്ചായത്ത് ഡയറക്ടറേറ്റിൽ അയക്കണം. അവിടെ അപേക്ഷകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷം തിരിച്ച് ഗ്രാമ പഞ്ചായത്തിൽ അയക്കും. എന്നിട്ടു വേണം ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കറ്റ് നൽകാൻ. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ ഈ കുട്ടിയുടെ അപേക്ഷകളും ഗ്രാമപഞ്ചായത്തിലെ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്ത വിവരങ്ങളും പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിൽ എത്തുമ്പോൽ സംഗതി പ്രശ്നമാകും. കുട്ടി യഥാർത്ഥത്തിൽ ജനിച്ചിരിക്കുന്നത് നാലാമത്. അതായത് ആ അമ്മയുടെ അവസനത്തെ കുട്ടി. പഞ്ചായത്ത് രജിസ്റ്ററിൽ ജനന ഓർഡർ അഞ്ചാമതും. സംഗതി പൊരുത്തക്കെട്‌.

ഈ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ട് ഡയറക്ടറേറ്റിൽ നിന്നും വീണ്ടും കേസുകെട്ടെല്ലാം കൂടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വരും. പഞ്ചായത്തിലുള്ള രേഖ അവർക്ക് തിരുത്താൻ പറ്റില്ല. നാലാമതു ജനിച്ച കുട്ടിയെ അഞ്ചാമത് ജനനിപ്പിക്കാൻ കഴിയുകയുമില്ല. ആ അമ്മ ആകെ പ്രസവിച്ചത് നാലുമക്കളെ! എന്തു ചെയ്യും? ഇതാണ് പ്രശ്നം. സംഗതി ഗുലുമാൽ. ഇനി ഇത് സത്യസന്ധമായി നേടിയെടുക്കാൻ കഴിയില്ല. ഒരു കൃത്രിമം നടത്തിയേ പറ്റൂ. ഇല്ലെങ്കിൽ പ്രശ്നം കൂടൂതൽ സങ്കീർണ്ണമാകും. അതിന് ഇനി ആ അമ്മ പ്രസവിച്ച എല്ലാ കുട്ടികളുടെയും വിവരം സംബന്ധിച്ച സത്യവാങ് മൂലത്തിൽ കുട്ടികളുടെ ജനന ഓർഡർ കൊടുത്തിരിക്കുന്നതിന്റെ ഇടയിൽ അതായത് നാലാമത് പ്രസവിക്കാത്ത ഒരു കുട്ടിയെ പ്രസവിച്ചതായി കാണിച്ച് ഒരു കള്ള ജനനവും ജനനതീയതിയും കൃത്രിമമായി എഴുതി കയറ്റണം. അപ്പോൾ ഈ പറയുന്ന ജനന സർട്ടിഫിക്കറ്റ് കിട്ടേണ്ട കുട്ടിയുടെ ജനനക്രമം അഞ്ചാമതാകും. ഇവിടെ ചട്ടപ്രതിസന്ധി മറികടക്കാൻ അപേക്ഷക ഒരു കള്ളം ചെയ്യാൻ നിർബന്ധിതമാകുന്നു. നിയമത്തിലെ അനാവശ്യമായ ഒരു നിബന്ധന കാരണം! സത്യത്തിൽ ഒരു കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടുന്നത്തിന് ആ കുട്ടിയുടെ മറ്റ് സഹോദരങ്ങളുടെ ജനന രേഖകൾ കൂടി നൽകണം എന്ന നിബന്ധന തന്നെ അനാവശ്യമാണ്.

എന്നിട്ട് ഈ ഗുലുമാലുകളെല്ലാം കൂടി ഡയറക്ടറേറ്റിൽ എത്തിച്ചാൽ കൊറിയിടാതെ (സർക്കാർ ഓഫീസുകളിലെ ഈ കൊറിയിടലുകളെ പറ്റി തന്നെ ഒത്തിരി എഴുതാനുണ്ട്) അവർ പരിശോധിച്ചശേഷം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അയക്കും. എന്നിട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് നൽകും. ആ ആ‍ശുപത്രി അധികൃതർ വരുത്തിയ തെറ്റോ അതുമല്ലെങ്കിൽ ഒരു ക്ലറിക്കൽ മിസ്റ്റേക്കോ വരുത്തുന്ന തൊന്തറവുകൾ നോക്കണേ!

സത്യത്തിൽ ഇത്തരം ഒരു കേസ് എന്തിനാണ് ഡയറക്ടറേറ്റിൽ ഒക്കെ പോയി വരുന്നത് ? ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അതെല്ലാം ക്ലിയർ ചെയ്ത് ഈ ജനന സർട്ടിഫിക്കറ്റ് നൽകാവുന്നതല്ലേയുള്ളൂ ? ഈ നൂലാമാലകൾ ഒക്കെ എന്തിനു വേണ്ടിയാണ്? ഒരു പ്രാദേശിക സർക്കാർ കാര്യാലയത്തിൽ വച്ച് പരിഹരിക്കാവുന്നതും സർട്ടിഫിക്കറ്റ് ചെയ്യാവുന്നതുമായ എത്രയെത്ര കാര്യങ്ങൾക്കു വേണ്ടിയാണ് ആളുകൾ താലൂക്ക് കേന്ദ്രങ്ങളിലും ജില്ലാ സംസ്ഥാന ഓഫീസുകളിലും കയറിയിറങ്ങേണ്ടി വരുന്നത്! എന്തിനീ ഗുലുമാലുകൾ ?

ഇനി മേല്പറഞ്ഞ ഈ കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് സങ്കീർണ്ണമായ നടപടിക്രമങ്ങളും പിന്നെ നീണ്ടു നീണ്ട കാത്തിരിപ്പുകൾക്കും ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ചാലും അതിൻ പ്രകാരം എസ്.എസ്.എൽ.സി ബുക്കിൽ അറിഞ്ഞോ അറിയാതെയോ തെറ്റായി രേഖപ്പെടുത്തിയ ജനന തീയതി തിരുത്തി കിട്ടാനുള്ള നടപടിക്രമങ്ങൾ ഇതിനേക്കാൾ ഒക്കെ സങ്കീർണ്ണം ആണ്. എസ്.എസ്.എൽ.സി ബുക്കിൽ ജനനരേഖ തിരുത്തി നൽകാനുള്ള അധികാരം തിരുവനന്തപുരത്ത് പരീക്ഷാ ഭവനിൽ ഇരിക്കുന്ന ജോയിൻ രജിസ്ട്രാർക്കാണ്. പല പല നടപടിക്രമങ്ങൾ കഴിഞ്ഞ് ജനന സർട്ടിഫിക്കറ്റ് തിരുത്തിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഒക്കെ കയ്യിൽ കിട്ടുമ്പോൾ വർഷങ്ങൾ കഴിയും. ഇതേപറ്റി കഴിഞ്ഞ പോസ്റ്റിൽ വിശദമായി എഴുതിയിട്ടുള്ളതിനാൽ ഇവിടെ കൂടുതൽ പറയുന്നില്ല.

Monday, January 10, 2011

ബ്ലോഗ്ഗർ അങ്കിൾ അന്തരിച്ചു

ബ്ലോഗ്ഗർ അങ്കിൾ അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ!

(ഫോട്ടൊ വിശ്വമാനവികം 1-ൽ ഉണ്ട്)

അങ്കിൾ എന്ന ചന്ദ്രകുമാർ ഏറെ വായനക്കാരും പിന്തുടരുന്നവരുമുള്ള സർക്കാർ കാര്യം മുറപോലെ ഉപഭോക്താവ് എന്നീ ബ്ലോഗുകളാണ് ചെയ്തിരുന്നത്.

ചിത്രകാരന്റെ പോസ്റ്റിൽനിന്ന് ലഭിച്ച വിവരങ്ങൾ:

“ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍.“

Trivandrum Bloggers ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരങ്ങൾ:

ശ്രീ പത്മനാഭപിള്ളയുടെയും ശ്രീമതി ഓമനഅമ്മയുടെയും മകനായി 1943 ഫെബ്രുവരി 25 ന് ജനിച്ചു. സംഗീത് മകൻ. ചിത്ര മകൾ. .പൂജാവിദ്യ മരുമകൾ. മദന്‍കുമാര്‍ മരുമകൻ. കീര്‍ത്തന, ഹേമു എന്നിവര്‍ മകളുടെ മക്കളും. സുകുമാരന്‍, രാജകുമാര്‍, മോഹന്‍, വിജയകുമാര്‍ എന്നിവര്‍ സഹോദരന്മാരും ആണ്. തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്നു. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനായ എൻ.പി. ചന്ദ്രകുമാർ 9-12-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ ചെയ്തിരുന്ന അദ്ദേഹത്തിന് നിരവധി വായനക്കാരെയും റെഗുലർ ഫോളോവേഴ്സിനെയും ലഭിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമായ പോസ്റ്റുകളായിരുന്നു തന്റെ ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിരുന്നത്.

അദ്ദേഹത്തെക്കുറിച്ച് അദ്ദേഹം പ്രൊഫൈലിൽ നൽകിയിട്ടുള്ള വിവരങ്ങൾ അതേപടി ഇവിടെ നൽകുന്നു. ഇന്നലെയാണ് മരണം നടന്നത്.

“ഞാര്‍ ചന്ദ്രകുമാര്‍.കം‌പ്യൂട്ടറും മലയാളവും ഒരുമിച്ച്‌ ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ വിശദീകരണം ഇവിടെയും. ഭാര്യ ചന്ദ്രിക.മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേക്കും ന്യൂയോര്‍ക്കില്‍ ജോലി. എന്റെ ഫോണ്‍: 91-471-2360822 ഔദ്ദ്യോഗിക ജീവിതം: 39 വർഷം. അതിൽ 4 വർഷം സംസ്ഥാന സർക്കാരിന്റെ Internal Audit Board (currently RIAB) ൽ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. മറ്റൊരു 7 വർഷം അക്കൌണ്ടന്റ് ജനറൽ ഓഫീസിൽ തിരിയെ പോയി സംസ്ഥാന സർക്കാരിന്റെ വരവുചെലവു കണക്കുകളും ബാലൻസ് ഷീറ്റും [Finance and Appropriation accounts] നിർമ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വർഷം വീണ്ടും സംസ്ഥാന സർക്കാരിലേക്ക്. അവിടുത്തെ ട്രഷറികൾ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനൽ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകൾ പരിശോധിക്കുവാനൻ യോഗ്യൻ!!.“

Sunday, January 9, 2011

വനിതാചലച്ചിത്രപഠനക്യാമ്പ്

വനിതാചലച്ചിത്രപഠനക്യാമ്പ്

വനിതാ സാഹിതിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി തിരുവനന്തപുരത്ത് രണ്ടുദിവസത്തെ ചലച്ചിത്ര പഠനക്യാമ്പും നാലു ദിവസത്തെ ചലച്ചിത്രോത്സവവും സംഘടിപ്പിക്കുന്നു. ജനുവരി 22, 23 തീയതികളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് പഠനക്യാമ്പ്. ഫെബ്രുവരി 25, 26, 27, 28 തീയതികളിൽ കലാഭവൻ തിയേറ്ററിലാണ് ചലച്ചിത്രോത്സവം. ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയാകും ചലച്ചിത്ര പഠന ക്യാമ്പ് നടക്കുക.

വനിതകൾക്ക് മാത്രമായി ചലച്ചിത്രസംബന്ധിയായ ഒരു പഠന ക്യാമ്പ് വിരളമായെങ്കിലും ഇതിനുമുമ്പ് നടന്നിട്ടുള്ളതായി അറിവില്ല. സ്ത്രീശാക്തീകരണത്തിന്റെ കാലത്ത് ആധുനിക കാലത്തെ ഏറ്റവും വലിയ ജനപ്രിയ കലയായ സിനിമയെ സംബന്ധിച്ച് ഒരു അവബോധം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമം ശ്ലാഘനീയമാണ്. സ്ത്രീപുരുഷ ആനുപാതികമായി സിനിമയിലെ ഇടപെടൽ സംബന്ധിച്ച് പരിശോധിച്ചാൽ സിനിമാ രംഗത്ത് സ്ത്രീകളുടെ ധൈഷണിക സാന്നിദ്ധ്യം കുറവാണെന്നു കാണാം. പുരുഷ കേന്ദ്രീകൃതമാണ് സിനിമയുടെ ലോകം. അഭിനയ രംഗത്തും ഗാനാലാപന രംഗത്തും സ്ത്രീ സാന്നിദ്ധ്യത്തിനു കുറവില്ലെങ്കിലും സങ്കേതികവും ധൈഷനികവുമായ രംഗത്ത് സ്ത്രീകളുടെ സംഭാവന നന്നേ കുറവാണ്. പ്രത്യേകിച്ചും സാങ്കേതിക രംഗത്ത്.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ നിർണ്ണായക സാന്നിദ്ധ്യം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്തും ചില രംഗങ്ങളിലെങ്കിലും സ്ത്രീകൾ അകറ്റിനിർത്തപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് സിനിമാരംഗവും. അതിനു ന്യായമായി പല കാരണങ്ങളും പറയാനുണ്ടാകുമെങ്കിലും നമ്മുടെ സ്ത്രീ സമൂഹത്തിനും അവരുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രയാസമുള്ള ഒരു മേഖലയല്ല സിനിമയുടേത്. എന്നാൽ അവരെ ഈ രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗൌരവബുദ്ധ്യാ ഉള്ള പരിശ്രമങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. അത്തരം ഒരു സാഹചര്യത്തിൽ വനിതാ സാഹിതി ഇപ്പോൾ ഇങ്ങനെ ഒരു എളിയ പരിശ്രമം നടത്തുന്നത് ഒരു നല്ല തുടക്കമായിരിക്കും. രണ്ടു ദിവസത്തെ പഠന ക്യാമ്പുകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകില്ല. എന്നാൽ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ചെയ്യുന്നതുതന്നെയാണ്. അതിനാൽ തിരുവനന്തപുരത്തെ വനിതാ സാഹിതി പ്രവർത്തകർക്ക് ആശംസകൾ!

ഈ ചലച്ചിത്ര പഠനക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി പതിനെട്ടിനു മുമ്പ് രജിസ്റ്റർ ചെയ്യണം. നൂറുരൂപയാണ് രജിസ്റ്റ്ട്രേഷൻ ഫീസ്. ഇത് തിരുവനന്തപുരം ജില്ലക്കാർക്കു മാത്രമുള്ള ക്യാമ്പല്ല. എന്നാൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. നാല്പതു പേർക്കു മാത്രമേ തൽക്കാലം പ്രവേശനം ലഭിക്കുകയുള്ളൂ. അതിനാൽ മുമ്പേ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് അവസരം നഷ്ടമായേക്കും.ഈ വിഷയത്തിൽ താല്പര്യമുള്ള വനിതകളെ കണ്ടെത്തുക എന്നതും കൂടി ഇതിന്റെ ലക്ഷ്യമാണ്. അതുകൊണ്ട് താല്പര്യമുള്ള വനിതകൾ മെയിൽ ഐ.ഡി കമന്റു ചെയ്താൽ സംഘാടകരുമായി ബന്ധപ്പെടുത്തുന്നതാണ്.

Wednesday, January 5, 2011

ശ്രീനിജൻ വിഷയത്തിൽ സി.പി ഐ (എം) മറുപടി പറയുന്നതെന്തിന്?

ശ്രീനിജൻ വിഷയത്തിൽ സി.പി ഐ (എം) മറുപടി പറയുന്നതെന്തിന്?

പുതിയ അഴിമതി കേസ്. ആരോപണ വിധേയൻ യൂത്ത് കോൺഗ്രസ്സ് നേതാവ് വി.സി.ശ്രീനിജൻ. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകൻ. കെ.ജി.ബിക്കെതിരെയും സംശയത്തിന്റെ മുൾമുന നീളുന്നു. ഇനി അന്വേഷണങ്ങൾ ഉണ്ടായേക്കാം. അവർ കുറ്റക്കാരെന്നോ നിരപരധികൾ എന്നോ തെളിയിക്കപ്പെടാം. ഇന്നിപ്പോൾ ശ്രീനിജൻ യൂത്ത് കോൺഗ്രസ്സ് ഭാരവാഹിത്വം രാജി വച്ചിരിക്കുന്നു. തന്റെ സമ്പാദ്യങ്ങളെല്ലാം താനും ഭാര്യയും അഭിഭാഷക വൃത്തിയിലൂടെ നേടിയതെന്ന് അദ്ദേഹത്തിന്റെ വിശദീകരണം.

സംശയം
, ആരോപണം, വിശദീകരണം, അന്വേഷണം ഒക്കെ സംഭാവ്യം. സ്വാഭാവികം. കോൺഗ്രാസ്സ് നേതാക്കൾ അഴിമതി നടത്തുന്നതിലും അസ്വാഭാവികതയൊന്നുമില്ല. അത് അവരുടെ അവകാശവും അവർക്ക് അതൊരു അലങ്കാരവുമാണെന്ന വിശ്വാസം സമൂഹത്തിനുമേൽ നമ്മുടെ വലതുപക്ഷപതികളായ മാധ്യമ പുംഗവന്മാർ തന്നെ നേരത്തെ അടിച്ചേല്പിച്ചിട്ടുള്ളതാണ്.

ഇവിടെ
ഇപ്പോൾ ആരോപണവിധേയരായവർ ആരും സി.പി.ഐ.(എം) കാർ അല്ല. പക്ഷെ മനോരമ വാർത്താചാനൽ അടക്കം ചില മാധ്യമങ്ങൾ ഈ അഴിമതി ആരോപണങ്ങൾക്കും മറുപടി പറയാനുള്ള ബാദ്ധ്യത സി.പി. ഐ (എം)-ന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. ഇതിന്റെ പിന്നിലെ ദുഷ്ടലാക്ക് ആർക്കാണ് അറിയാത്തത്? കോൺഗ്രസ്സുകാർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ സി.പി.ഐ (എം) -ന്റെ നേർക്കു കൂടി നുണ ആരോപിച്ച്
അതിനെ ലിങ്കു ചെയ്യുക വഴി കോൺഗ്രസ്സ്കാരെ വെള്ള പൂശുക. അല്ലെങ്കിൽ അവരെ പ്രതിരോധിക്കാൻ ഒരു കൈ സഹായിക്കുക. പ്രതിരോധത്തിലാകേണ്ട കോൺഗ്രസ്സിനെ രക്ഷിച്ച് സി.പി. ഐ (എം)-നെ പ്രതിരോധത്തിലാക്കുക.

ഇതൊരു പുതിയ തന്ത്രമൊന്നുമല്ല. മുമ്പേ പരീക്ഷിച്ചു വരുന്നതാണ്. അരിയെത്രയെന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു പറയുന്നതുപോലെ. കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അഴിമതിയാരോപണങ്ങൾ ഉയരുമ്പോൾ സി.പി.ഐ (എം) -നെതിരെ അടിസ്ഥാനമില്ലാത്ത പഴയതോ പുതിയതോ ഒരെണ്ണം കുത്തിപ്പൊക്കുക. അതിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് മറ്റവർ നടത്തുന്ന യഥാർത്ഥ അഴിമതിക്കഥകളെ മൂടിവയ്ക്കുക. അതുമല്ലെങ്കിൽ കോൺഗ്രസ്സുകാർ നടത്തുന്ന അഴിമതിയ്ക്ക് ന്യായീകരണം കണ്ടെത്തുക. അഴിമതി കാട്ടിയവരെ രക്ഷിക്കുക. അന്വേഷണങ്ങളെ ദുർബലപ്പെടുത്തുക.

കോൺഗ്രസ്സുകാരും
കമ്മ്യൂണിസ്റ്റുകാരും ഒരു പോലെ അഴിമതിക്കാരാണെന്ന ഒരു സന്ദേശമെങ്കിലും ജനങ്ങളിൽ എത്തിച്ചില്ലെങ്കിൽ ഉറക്കം വരില്ല. കോൺഗ്രസ്സിനെയും സി.പി. എമ്മിനെയും ഒരേ ത്രാസിൽ തൂക്കിയാലൊന്നും കോൺഗ്രസ്സിനെയോ ബി.ജെ.പിയെയോ അവരുടെ നേതാക്കൾ നടത്തുന്ന അഴിമതികളെയോ മൂടിവയ്ക്കാനോ കഴിയില്ല. അഴിമതി തുടർപരിപാടിയായി വച്ചു നടത്തുന്നവരെ സ്വന്തക്കാരാണെന്നു കരുതി എത്രകാലം ഈ ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങൾക്ക് രക്ഷിക്കാൻ കഴിയും? ഇതാണോ പത്ര പ്രവർത്തനം. ഇതെഴുതുമ്പോഴും മനോരമ ചാനൽ പെൺ കൊച്ച് ഒരു സി.പി.ഐ(എം) നേതാവിനോട് കെ.ജി.ബിക്കെതിരെയും അദ്ദേഹത്തിന്റെ മരുമകനെതിരെയും ഉയർന്ന ആരോപണത്തിനു മറുപടി പറയണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

എന്തായാലും ദളിത് സമുദായത്തില്പെട്ട ഒരാൾ ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ തലപ്പത്ത് എത്തുന്നതിൽ അന്നേ അസഹിഷ്ണുത പുലർത്തിയിരുന്ന ചിലർക്ക് ഇപ്പോൾ ഒരു അവസരം ആയി. മരുമകൻ മുഖാന്തരമാണെങ്കിലും! എന്തായാലും കെ.ജി.ബിയും ഔദ്യോകികവും വ്യക്തിപരവുമായ ജീവിതത്തിൽ കുറച്ചു കൂടി സൂക്ഷമത പുലർത്തെണ്ടിയിരുന്നു എന്നു തോന്നുന്നു. ആരോപണങ്ങളിൽ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും!

Tuesday, January 4, 2011

പിടസ്വാതന്ത്ര്യം

പിടസ്വാതന്ത്ര്യം

നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം

കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി

പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി

ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും

മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !

വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല

ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല

ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം

റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ

തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !

ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !

നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും

കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
‘കൊക്കരക്കോ’യെന്നു കൂകി പിടക്കോഴി

നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
‘ദോഷകാലം’ വന്നു മാടി വിളിയ്ക്കുന്നു
‘കൊക്കരക്കോ! കൊക്കരക്കോ!’

എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു
കത്തിയൊരെണ്ണവും തേച്ചുമിനുക്കി
പിന്നൊട്ടുമമാന്തിക്കാനൊന്നുമുണ്ടായില്ല
ചെന്നു പിടിച്ചു “പിടപ്പൂവനെ”……!

(ശേഷം ചിന്ത്യം!)

ബ്ലോഗ് എന്ന സൌഭാഗ്യം

സാഹിത്യ അക്കാഡമി കൂടി ഇ-എഴുത്തും വായനയും അംഗീകരിച്ചുവെന്ന വാർത്ത അറിഞ്ഞതിന്റെ പ്രചോദനത്തിൽ റീപോസ്റ്റ് ചെയ്യുന്നത്.

അതായത് ബൂലോകം ഓൺലെയിൻ ബ്ലോഗ്പത്രം രണ്ടാം ലക്കം പ്രകാശനം , ബ്ലോഗ്ഗർ അവാർഡ്, ബ്ലോഗ് ലിറ്ററസി ഉദ്ഘാടനം, ബ്ലോഗ് മീറ്റ് എന്നീ പരിപാടികളുമായി 2010 ഡിസംബർ 30-ന് തിരുവനന്തപുരത്ത് നടന്ന പരിപാടിയുടെ പ്രചരണാർത്ഥം എഴുതിയ പോസ്റ്റിലെ വാർത്താരൂപത്തിലുള്ള ഭാഗങ്ങൾ ഒഴിവാക്കി പ്രസക്ത ഭാഗങ്ങൾ ഇവിടെ പുന: പ്രസിദ്ധീകരിച്ചിരിക്കുന്നു.

ബ്ലോഗ് എന്ന സൌഭാഗ്യം

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാര്‍ത്തത്തില്‍ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. കഥകളും കവിതകളും മാത്രമല്ല, കാര്‍ട്ടൂണുകളും , സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങളും, സ്വന്തം ക്യാമറ കൊണ്ട് എടുക്കുന്ന ഫോട്ടോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസുദ്ധീകരിക്കുവാന്‍ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍ നെറ്റ് അമ്പൊടുങ്ങാത്ത ആവനാഴി പോലെ വായനയുടെ അനന്ത സാധ്യതകള്‍ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്ന് ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. പോഡ് കാസ്റ്റിംഗിനുള്ള സൌകര്യം ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രമായാല്‍ പോര. ബ്ലോഗ്മീറ്റുകളില്‍ ബ്ലോഗര്‍മാരല്ലാത്തവരെ സാധാരണ കണ്ടുവരാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗര്‍മാര്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം -സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. -ലോകം എല്ലാവരുടെയും ലോകം ആകണം.

വിഷയത്തിൽ ആദ്യം എഴുതിയ പോസ്റ്റ് അതേപടി വായിക്കാൻ ഈ ലിങ്ക് വഴി പോവുക

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...